Monday, October 31, 2011
നട്ടപ്പാതിരായില് നിന്നും വെളിയുലകം കണ്ടവള്‍
അക്കാലത്ത് അവളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സിനിമ നിഷിദ്ധമായിരുന്നു. അവളും കൂട്ടുകാരികളും വിലക്കിനെ വകവെക്കാതെ സിനിമക്കുപോയി. തീയറ്ററില്‍ അവരല്ലാതെ സ്ത്രീകളായി ആരുമില്ലായിരുന്നു. എല്ലാപുരുഷന്മാരുടേയും കണ്ണുകള്‍ അവര്‍ക്കുമേലെ വീണു. തിരയില്‍ കണ്ടത് 'A
'പടമായിരുന്നു.
വീട്ടിലെത്തിയ അവള്‍ക്ക് തല്ലുകിട്ടിയതിനോടൊപ്പം സ്കൂള്‍ പഠനവും അവസാനിച്ചു. 'നീയൊരു പെണ്ണാണ' എന്ന് അമ്മ ഓര്‍മിപ്പിച്ചു. അങ്ങനെ പഠനം നിര്‍ത്തി അവള് ഏകാന്തതയുടെ തടവുകാരിയായി. വീടിനു പുറത്തേക്കിറങ്ങാന്‍ പോലും അവള്‍ക്കു സാധിക്കുമായിരുന്നില്ല. അവള് വായിക്കാന്‍ തുടങ്ങി..പിന്നെ പിന്നെ കവിതകള്‍ എഴുതാന്‍...
അവള്‍ക്കു പതിനെട്ടുവയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ ബന്ധുവിനെകൊണ്ട് വിവാഹമുറപ്പിച്ചു. അവള് എതിര്‍ത്തു. പട്ടിണികിടന്നു. അവളുടെ അമ്മക്ക് നെഞ്ചുവേദന വന്നു. ഡോക്ടറും വീട്ടുകാരും അവള്‍ക്കെതിരെ തിരിഞ്ഞു. അമ്മ മരിച്ചാല്‍ അവളുടെ സ്വാര്‍ത്ഥതയായിരിക്കും കാരണമെന്ന്.
അമ്മയുടെ നെഞ്ചുവേദന വിവാഹത്തിനു സമ്മതിക്കുന്നതിനുവേണ്ടിയുള്ള അടവുമാത്രമായിരുന്നെന്ന് വിവാഹശേഷമാണ് അവള്‍ക്ക് മനസ്സിലായിത്.
പക്ഷേ, അവള്‍ക്ക് എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക് എഴുത്ത്. പകല്‍ അവള് എല്ലാവരുടേയും റുഖിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള് മറ്റൊരാളായി മാറി. ഭര്‍ത്താവറിയാതെ അവള് നട്ടപ്പാതിരയക്ക് കുളിമുറിയിലിരുന്ന് കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയത്രിയായി.
പക്ഷേ, പിന്നീട് റുഖിയ മാലിക് രാജാത്തിയെ 'സല്‍മ' എന്ന പേരില്‍് ലോകമറിഞ്ഞു. അവരുടെ ആ മാറ്റം, അനുഭവങ്ങള്‍ ഇപ്പോഴും രണ്ടാംയാമങ്ങളില്‍ മാത്രം ജീവിക്കുന്ന സ്ത്രീകളെ വെളിയുലകം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്.
?കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ? എങ്ങനെയാണ് കവിത എഴുതാനുള്ള താത്പര്യമുണ്ടാവുന്നത്?
തിരുച്ചിയിലെ തുവരന്‍കുറിച്ചി എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. മതവും നാട്ടാചാരങ്ങളും കൂടിച്ചേര്‍ന്ന വളരെ യാഥാസ്ഥിതിക ചുററുുപാടിലാണ് വളര്‍ന്നത്. ഒന്‍പതാംക്ലാസ്സുവരെയെ പഠിക്കാനായുള്ളു. കൂട്ടുകാരോടൊപ്പം ഒരു സിനിമകാണാന്‍ പോയതോടെയാണ് എന്റെ പഠിപ്പു നിന്നു പോയത്. . സ്കൂളില്‍ പോകാന്‍ പറ്റാതായതോടെ ഞാന്‍ തികച്ചും ഏകാകിയായി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പെണ്ണ് എന്നാല്‍ വീട്ടില്‍ ഇരിക്കണം. പുറത്തുപോകാന്‍ പാടില്ല. കല്ല്യാണം കഴിഞ്ഞുപോകണം, പ്രസവിക്കണം, കുട്ടികളെ വളര്‍ത്തണം ഇതാണല്ലോ സമൂഹം ഉണ്ടാക്കിവെച്ചിരിക്കുന്ന സ്ത്രീയുടെ അടയാളങ്ങള്‍. ഈയൊരു ഐഡന്റിറ്റി വളരെ കഷ്ടമായി തോന്നി. ആ ഐഡന്റിറ്റിക്ക് അപ്പുറം കടക്കാന്‍ പാടില്ല. പക്ഷേ, അങ്ങനെ മാത്രമായൊരു സ്ത്രീയാവാന്‍ ഞാന്‍ ആഗ്രഹിച്ചതേയില്ല. പൂര്‍ണ്ണമായും വീട്ടിനുളളില്‍ തന്നെയായിരുന്നു. ഏകാന്തത എന്നെ കൂടുതല്‍ വായിപ്പിച്ചു. തൊട്ടടുത്ത് ലൈബ്രറിയുണ്ടായിരുന്നു. കിട്ടുന്നതെന്തും വായിച്ചു. പതുക്കെ പതുക്കെ എഴുതണം എന്ന തോന്നലുണ്ടായി. ഒരുപാടു വായിച്ചതുമൂലമാവണം എഴുത്തെന്നില്‍ കയറിക്കൂടുകയായിരുന്നു. ആദ്യമൊക്കെ എഴുതിയത് കവിതയാണെന്നൊന്നും പറയാനാവില്ല. എന്തൊക്കെയോ എഴുതി ..എന്റെ പ്രതിഷേധങ്ങള്‍...ചിന്തകള്‍..സ്വപ്നങ്ങളൊക്കെയും..
?എഴുത്തിനെ എങ്ങനെയാണ് വീട്ടുകാര്‍ സ്വീകരിച്ചത്?
വീട്ടില്‍ അപ്പാ-അമ്മ എതിര്‍ത്തില്ല. പ്രോത്സാഹിപ്പിച്ചുമില്ല. പക്ഷേ,
കവിത അച്ചടിച്ചു വരാന്‍ തുടങ്ങിയതോടെ പെണ്ണ് എഴുതരുത് എന്നായി ഊരില്‍. എന്നെക്കുറിച്ചും എന്റെ ചുററുപാടിനെക്കുറിച്ചുമായിരുന്നു കൂടുതല്‍ കവിതകളും. സ്ത്രീയുടെ വൈകാരികാനുഭവങ്ങള്‍...സൊസൈറ്റിയെപ്പറ്റി വിമര്‍ശനമിരിക്കുമ്പോള്‍ അവര്‍ക്ക് സഹിക്കാനാവില്ലല്ലോ..പക്ഷേ, ഞാനെഴുതിക്കൊണ്ടിരുന്നു.
?വിവാഹത്തിനുശേഷം ആരുമറിയാതെ രാത്രി ബാത്ത്റൂമിലിരുന്നാണ് എഴുതിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്...
അതേ, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാനെഴുതരുത് എന്നു നിര്‍ബന്ധമായിരുന്നു. എഴുതരുത് എന്ന് അവര്‍ ഉറപ്പു വാങ്ങിയിരുന്നു. എന്നാല്‍ കുട്ടികളായിക്കഴിഞ്ഞിട്ടും എനിക്ക് ആ വീട്ടിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുപോവാനായില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. കടുത്ത ഏകാന്തതയില്‍..അപ്പോള്‍ ഭര്‍ത്താവുറങ്ങിക്കഴിയുമ്പോള്‍ ഞാന്‍ ബാത്ത്റൂമില്‍ പോയിരുന്ന് എഴുതും. എഴുതിയത് മാസികകള്‍ക്ക് അയച്ചുകൊടുക്കാനും മറ്റും അമ്മയാണ് സഹായിച്ചത്. വിവാഹത്തിനു മുമ്പ് രാജാത്തി റുഖിയ എന്ന യഥാര്‍ത്ഥപേരിലായിരുന്നു എഴുതിയിരുന്നത്. എന്നാല്‍, വീണ്ടും എഴുതാന്‍ തുടങ്ങിയെന്ന കാര്യം ആരും അറിയരുതെന്നു കരുതി സല്‍മ എന്ന അപരനാമത്തിലെഴുതുകയായിരുന്നു.
?വീട്ടുകാരെ അത്ര ഭയമായിരുന്നോ?
തീര്‍ച്ചയായും പേടിയായിരുന്നു. കുടുംബമാണ് പെണ്ണിന് ആധാരമായ വിഷയം. അവള് പുറത്തുപോകരുത്. എങ്ങോട്ടിറങ്ങിയാലും അത് അന്വേഷിക്കും. മുററത്തിറങ്ങി നിന്നാല്‍പോലും എന്തിനിവിടെ നില്ക്കുന്നു എന്നു ചോദിക്കും അതുകൊണ്ട് പെണ്ണിന് കുടുംബത്തിനപ്പുറമൊരു ലോകമില്ല. കുടുംബത്തെയും സമൂഹത്തെയും വിട്ട് പുറത്തുപോകാന്‍ അവള്‍ക്കു ധൈര്യമില്ല. ആ ധൈര്യക്കുറവ് എനിക്കുമുണ്ടായിരുന്നു.
?അറിയപ്പെടുന്ന എഴുത്തുകാരിയായി മാറിയിട്ടും ആദ്യപുസ്തകത്തില്‍ ഫോട്ടോ ഇല്ലായിരുന്നല്ലോ..പ്രകാശനത്തിനും പോയില്ല..ധൈര്യക്കുറവു തന്നെയായിരുന്നോ കാരണം?
അതേ, ഒരുവള്‍ എങ്ങോട്ടുപോകുന്നു, എവിടെ നിന്നു വരുന്നു എന്നെല്ലാം സമൂഹം നോക്കിക്കൊണ്ടിരിക്കും. ...അവരുടെ കണ്ണെപ്പോഴും പെണ്ണിനെ പിന്തടര്‍ന്നുകൊണ്ടിരിക്കും. സല്‍മയെ പുറം ലോകമാണ് അറിഞ്ഞത്. വീട്ടുകാരറിഞ്ഞില്ല. അവിടെ സാധാരണ വീട്ടമ്മയായ രാജാത്തി മാത്രമായിരുന്നു ഞാന്‍. അപ്പോള്‍ ധൈര്യമില്ല. ഒട്ടും ധൈര്യമുണ്ടായില്ല.
?പിന്നെങ്ങനെ പുറംലോകത്തേക്കു വരാന്‍ ധൈര്യം കിട്ടി?
സ്വാതന്ത്ര്യദാഹം എനിക്കെപ്പോഴുമുണ്ടായിരുന്നു. എപ്പോഴെങ്കിലും പുറത്തു വരണമെന്ന ആശ. ഞങ്ങളുടെ പഞ്ചായത്തില്‍ വനിതസംവരണം വന്നപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നിരുന്ന ഭര്‍ത്താവ് പല സ്ത്രീകളെയും സമീപിച്ചു. പക്ഷേ, ആരും മത്സരിക്കാന്‍ മുന്നോട്ടു വന്നില്ല. അപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി. മത്സരിച്ചു ജയിച്ചു. ഓര്‍ക്കണം വീട്ടിനുളളില്‍ മുഖം കറുപ്പിക്കാനോ, ശണ്ഠകൂടാനോ പോലും സ്വാതന്ത്ര്യമില്ലാതിരുന്നവളാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. എതിര്‍സ്ഥാനാര്‍ത്ഥിയെ എങ്ങനെയും തോല്പിക്കാനിറങ്ങുന്നത്. വീടിന്റെ അധികാരം പോലുമില്ലാതിരുന്നവള്‍ ഒരു പഞ്ചായത്ത് ഭരിക്കേണ്ട ഉത്തരവാദിത്വത്തിലേക്ക് , അധികാരത്തിലേക്ക് വന്നു ചേരുകയായിരുന്നു. അന്നേരം നല്ല ധൈര്യം കിട്ടുകയായിരുന്നു. നമ്മുടെ കൈയ്യില്‍ കുടുംബത്തേക്കാള്‍ വലിയൊരു ലോകത്തിന്റെ അധികാരം വന്നു ചേര്‍ന്നപ്പോള്‍ രാജാത്തി റുഖിയയാണ് സല്‍മ എന്ന് അറിയിക്കാനുളള ധൈര്യമായി.
?അപ്പോള്‍ ആരുമറിയാതിരുന്ന കാലത്ത് കവിതയെഴുതി കഴിയുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരുന്നു?
വിവാഹശേഷം കുറച്ചുനാള്‍ തീരെ എഴുതിയിരുന്നില്ല. പിന്നീട് എഴുതാനായപ്പോള്‍ ഒരുപാട് സന്തോഷിച്ചു. മനസ്സിനുളളില്‍ അത്രനാളും കെട്ടിക്കിടന്നതെല്ലാം പുറത്തേക്കു പ്രവഹിച്ചപ്പോള്‍ അടക്കാനാകാത്ത ആഹ്ലാദം. പക്ഷേ, ഇതെനിക്കാരെയും അറിയിക്കാനാവുന്നില്ലല്ലോ, യഥാര്‍ത്ഥ എന്നില്‍ നിന്ന് മറ്റൊരാളായി മാറേണ്ടി വരുന്നല്ലോ എന്ന ദുഖവും വല്ലാതെ അലട്ടി. സങ്കടവും സന്തോഷവുമുണ്ടായിരുന്നു. എന്നാലും സന്തോഷത്തിനായിരുന്നു മുന്‍തൂക്കം...ഇങ്ങനെയും എഴുതാന്‍ പററുന്നുണ്ടല്ലോ എന്ന്...
?സല്‍മ കുട്ടിക്കാലത്തുകണ്ട സ്ത്രീ ജീവിതത്തില്‍ നിന്ന് എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ ഇപ്പോള്‍?
കാര്യമായ മാററമൊന്നുമുണ്ടായിട്ടില്ല. മുമ്പ് പെണ്‍കുട്ടികളുടെ പഠനം ചെറിയ ക്ലാസ്സിലെ നിര്‍ത്തുമായിരുന്നു. ഇപ്പോഴത് പ്ലസ്ടു വരെയായിട്ടുണ്ട്. .
അപൂര്‍വ്വം ചിലര്‍ കോളേജില്‍ പോകുന്നുണ്ട്. മുമ്പ് പര്‍ദയിട്ടുപോലും പുറത്തു പോകാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ അതു പറ്റും. ഇത്രയൊക്കെയാണ് മാറ്റം.
?'രണ്ടാം യാമങ്ങളിന്‍ കഥൈ'എന്ന നോവലില്‍ പുരുഷന്മാര്‍ക്കൊന്നും വലിയ സ്ഥാനമില്ല. രണ്ടാംയാമമെന്നാല്‍ നട്ടപ്പാതിര. ആ നട്ടപ്പാതിരകളാണ് സ്ത്രീകളുടെ ലോകം. നാലതിരുകള്‍ തീര്‍ത്ത അറക്കപ്പുറം അവര്‍ക്കു ലോകമില്ല. എന്നാല്‍ മതത്തിന്റെയും ആണ്‍കോയ്മയ്ക്കുമിടയില്‍ അവര്‍ക്കുമൊരു ലോകമുണ്ടെന്നു കാണിച്ചു തരുന്നു ഈ നോവല്‍. സ്ത്രീയുടെ സ്നേഹം, നന്മ, ദയ, അസൂയ, കുശുമ്പ്്, പ്രണയം, കാമം. എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീകളെ ഇത്ര സൂക്ഷ്മമായി അവതരിപ്പിച്ച നോവല്‍ വേറെ വായിച്ചതായിട്ടോര്‍മയില്ല.. എങ്ങനെ ഇത്ര സൂക്ഷമമായി നിരീക്ഷിക്കാനാവുന്നു?
മതം , ആചാരാനുഷ്ഠാനങ്ങള്‍ ഒരു വഴിക്കും നാട്ടുനടപ്പുകള്‍ മറ്റൊരു വഴിക്കും സ്ത്രീകളെ പലവിധത്തില്‍ വേട്ടയാടുന്ന ഒരു ചുറ്റുപാടിലാണ് ഞാന്‍ ജീവിച്ചത്. പെണ്ണുങ്ങള് സന്തോഷമായി ഇരിക്കാനെ പാടില്ല. അ്ല്ലെങ്കില്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു കിട്ടുന്നതെന്തോ അതു മാത്രമാണ് സന്തോഷം എന്നാണ് സമൂഹം വെച്ചിരിക്കുന്ന നിയമം. ഇതിനിടയില്‍ ഗാര്‍ഹിക പീഡനവും, സ്ത്രീധനപ്രശ്നവും, പുരുഷന്റെ പരസ്യമായ രഹസ്യബന്ധങ്ങളുമെല്ലാം സ്ത്രീ സഹിച്ചുകൊള്ളണം. നോവലില്‍
ഞാനെഴുതിയതു മുഴുവന്‍ കൊടുക്കാന്‍ പറ്റിയില്ലെന്നതാണ് സത്യം. കൈയ്യെഴുത്തു പ്രതി വായിച്ച സുഹൃത്തുക്കള്‍ പലതും എഡിറ്റ് ചെയ്യാന്‍ പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ എഡിറ്റ് ചെയ്തു ഒഴിവാക്കി. സ്ത്രീകളുടെ സംഭാഷണത്തില്‍ നിന്നൊക്കെയുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.. എഴുതിയതിന്റെ പകുതിയോളം സംഭാഷണങ്ങള്‍ ഇങ്ങിനെ പേടി മൂലം ഒഴിവാക്കേണ്ടി വന്നു. അവരുടെ സ്വാതന്ത്ര്യ ബോധത്തെക്കുറിച്ച സംഭാഷണങ്ങള്‍, വെളിയുലകത്തോടുള്ള താല്പര്യങ്ങള്, ആണ് പെണ് സന്ധിപ്പുകള്‍ക്കുള്ള അവസരമില്ലായ്മ അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ ഒഴിവാക്കി. ആദ്യ നോവലിന് കൂടുതല്‍ എതിര്‍പ്പുകളുണ്ടായാല്‍ തുടര്‍ന്നുള്ള എഴുത്തിനെ അത് ബാധിക്കുമെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഞാനെന്റെ ലോകത്തെക്കുറിച്ചാണ് പറഞ്ഞത്. ഞാന്‍ കണ്ട സ്ത്രീജീവിതം. അവരിലൊരാളായിരുന്നു ഞാനും. എന്റെ ചുറ്റുമുളള സ്ത്രീകള്‍..എതിര്‍പ്പു പ്രകടിപ്പിക്കാന്‍ പോലുമാവാത്തവര്‍....ഒരു സ്വാതന്ത്ര്യവുമില്ലാത്തവര്‍..എന്നാലോ അവര്‍ക്കൊക്കെ ജീവിതമുണ്ട്. രണ്ടാം യാമത്തിനുപ്പുറത്തേക്കു പോകാന്‍ പറ്റാത്തവരുടെ ജീവിതം.
?പഞ്ചായത്ത് പ്രസിഡണ്ടും തമിഴ്നാട് സോഷ്യല്‍ വല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്ുമൊക്കെയായ സമയത്ത് സമുദായത്തിലെ സ്ത്രീകള്‍ക്കുവേണ്ടി എന്തുചെയ്യാനായി?
ഒരുപാട് ബോധവത്ക്കരണപരിപാടികള്‍ സംഘടിപ്പിക്കാനായിട്ടുണ്ട്. മുസ്ലീം സ്ത്രീകളുള്ള പ്രദേശത്ത് ചെന്ന് അവര്ക്കുമാത്രമായി ക്ലാസ്സുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പററിയുമൊക്കെ..എല്ലാരും വെളിയില്‍ വരണം. ഞാനും നിങ്ങളെപ്പോലെയായിരുന്നു. എനിക്കു പറ്റിയതുപോലെ നിങ്ങള്‍ക്കും പുറത്തു വരാനാകണം എന്നുമൊക്കെ...സ്ത്രീകള്‍ വളരെ സന്തോഷത്തോടെയാണ് കേട്ടിരുന്നത്. പതുക്കെ അവര്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
?നിങ്ങള്‍ പുറംലോകത്തേക്ക് വന്നപ്പോള്‍ വീട്ടുകാരും നാട്ടുകാരും എങ്ങനെ സ്വീകരിച്ചു?
ഭര്‍ത്താവിന് ആദ്യം ഞെട്ടലായിരുന്നു. പിന്നെ ശരിയായി വന്നു. വീട്ടുകാര്‍ക്ക് എന്റെ വളര്‍ച്ചയില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ട് ഇപ്പോള്‍. എന്നാല്‍ സൊസൈറ്റിക്ക്് അത്ര പിടിച്ചിട്ടില്ല. എന്റെ എഴുത്തില്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടല്ലോ..അതൊന്നും അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. നോവലില്‍ എഴുതിയതൊ്ക്കെ കളവാണെന്ന് പ്രചരിപ്പിച്ചു. ഞാനെന്തോ തെറ്റായ കാര്യം ചെയ്തപോലെയാണ് സമുദായം പെരുമാറിയത്. പെണ്ണ് ഗുണപാഠകഥയോ സാരോപദേശമോ എഴുതിയാല്‍ പ്രശ്നമില്ല. അവളുടെ ലോകത്തെക്കുറിച്ച്, അവള് കണ്ട കാഴ്ചകള്‍ എഴുതിയാല്‍ പ്രശ്നമായി...
?സമുദായത്തിനുമാത്രമാണോ ഈ എതിര്‍പ്പ്? തമിഴില്‍ പെണ്ണെഴുത്തിനെ വല്ലാതെ വിമര്‍ശിക്കുന്നുണ്ടല്ലോ?
അതെ. ആണിന് എന്തുമെഴുതാം. പെണ്ണെഴുതുന്നതിന് കൃത്യമായ ചിട്ടവട്ടങ്ങളുണ്ടാവണം. അതിരുകള്‍ ഉണ്ടാവണം. സ്ത്രീ സെക്സിനെപ്പറ്റി എഴുതിയാല്‍ അതവര്‍ക്ക് പിടിക്കില്ല. അവര്‍ക്ക് എന്തുമെഴുതാം. എന്നാല്‍ പെണ്ണെങ്ങനെ എഴുതണമെന്നും എങ്ങനെ നടക്കണമെന്നും അലിഖിത നിയമങ്ങളുണ്ടാക്കി വെച്ചിരിക്കുകയാണ്. എന്തോ തെററു ചെയ്യുന്നപോലെയാണ് ഇവര്‍ കരുതുന്നത്. കവിതയിലും മററും പറയാനുള്ളത് നേരിട്ട് പറയാന്‍ സെക്ഷ്വാലിറ്റി ആണെന്നു തോന്നുന്ന ചില വാക്കുകള്‍ ഉപയോഗിക്കേണ്ടി വരും. തിലെന്താണ് തെറ്റ് എന്നറിയില്ല.
?വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
വല്ലാത്ത കഷ്ടമാണ് ഇവിടുത്തെ വിമര്‍ശനങ്ങള്‍. ശരിയായ വിമര്‍ശനമല്ല അതൊന്നും. എന്താണ്് എഴുതിയത്, എന്തിനുവേണ്ടിയായിരിക്കും ് എഴുതിയത് എന്നൊന്നും നോക്കാതെ മോശമാണെന്ന് വിചാരിക്കന്ന വാക്കിനെ മാത്രമെടുത്താവും വിമര്‍ശനം. ആരോഗ്യകരമായ ഒരു വിഷയവും എടുക്കില്ല. അതാണു കഷ്ടം.
?എഴുത്തില്‍ ശക്തമായ ഫെമിനിസ്റ്റ് വീക്ഷണങ്ങളുണ്ടല്ലോ?
ഫെമിനിസ്റ്റ് എന്ന പേര് കിട്ടണമെന്ന് ആഗ്രിഹിക്കുന്നില്ല. എന്നാല്‍ അതില്‍ എതിര്‍പ്പുമില്ല. ഞാന്‍ സ്ത്രീയായതുകൊണ്ട് പ്രത്യേകിച്ച് അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിലെ അംഗമെന്ന നിലയ്്ക്ക് ഞാനെഴുതുമ്പോള്‍ ഫെമിനിസ്റ്റ് വീക്ഷണങ്ങള്‍ സ്വാഭാവികം മാത്രമാണ്. അത് മനപ്പൂര്‍വ്വം എഴുതാന്‍ ശ്രമിക്കുന്നതല്ല. അറിയാതെ വന്നു പോകുന്നതാണ്. പുറംലോകത്തെ കാണാന്‍ ആഗ്രഹിക്കാത്ത, സ്വാത്ന്ത്ര്യം ആഗ്രഹിക്കാത്ത പെണ്ണുങ്ങളില്ലല്ലോ...
?നിങ്ങള്‍ ഡി എം കെ മെമ്പറാണല്ലോ? ആ പാര്‍ട്ടി ഇപ്പോള്‍ പരിതാപാവസ്ഥയിലല്ലേ?
അങ്ങനെപറയാന്‍ പററില്ല. തമിഴ്നാട്ടില്‍ കുറെക്കാലമായിട്ട് ഒരുപാര്‍ട്ടി തന്നെ അധികാരത്തിലിരിക്കാറില്ല. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ അടുത്തപാര്‍ട്ടി വരും. ഒരേ പാര്‍ട്ടിയെതന്നെ അധികാരത്തിലിരുത്താന്‍ തമിഴ്മക്കള്‍ ആഗ്രഹിക്കുന്നില്ല എന്നു വേണം കരുതാന്‍. പിന്നെ ഇത് തമിഴ്നാടിന്റെ മാത്രം പ്രശ്നമല്ലല്ലോ..ഇന്ത്യയില്‍ മൊത്തത്തിലില്ലേ..ഒരു പാര്‍ട്ടി എന്തു ഗുണം നാടിനു ചെയ്താലും എതിര്‍പാര്‍ട്ടിക്കാര്‍ പലവിധ ആരോപണവുമായി വരും. സര്‍ക്കാരൊന്നും ചെയ്തില്ല എന്ന് ജനങ്ങളുടെ മനസ്സില്‍ കുത്തിവെയ്ക്കും.
അഴിമതിക്കാര്യങ്ങള്‍ തമിഴ് മക്കളുടെ മനസ്സില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിലക്കയറ്റവും അഴിമതി പ്രശ്നങ്ങളും ഇത്തവണ പരാജയത്തിന്റെ ആഴം കൂട്ടിയെന്നത് നേരാണ്.
?അഴിമതി വിഷയങ്ങള്‍ ഡി എം കെയെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നാണല്ലോ കേള്‍ക്കുന്നത്?
അങ്ങനെ പറയാന്‍ പറ്റില്ല. 1991 ല്‍ രാജീവി ഗാന്ധി മരണപ്പെട്ടപ്പോള്‍ ഉണ്ടായ തെരഞ്ഞെടുപ്പില്‍ ഡി എം കെ ക്ക് കിട്ടിയത് ഒരു സീററുമാത്രമാണ്. പിന്നെയും രണ്ടുതവണ അധികാരത്തില്‍ വന്നില്ലേ..അരുപതുവര്‍ഷം പഴക്കമുള്ള പാര്‍ട്ടി..അതത്ര പെട്ടെന്ന് ഇല്ലാതാകില്ല. കുറച്ചു കഴിഞ്ഞാല്‍ ഇപ്പോഴത്തെ സ്ഥിതി മാറും. കാത്തിരുന്ന് കാണാം.
?ഡി എം കെയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും കവയത്രി എന്ന നിലിയിലും കനിമൊഴിയെ അറിയുമായിരിക്കുമല്ലോ?
അതെ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. രണ്ടുപേരും കവയത്രികള്‍...ഒരേ പാര്‍ട്ടിയിലുള്ളവര്‍...കവി എന്ന നിലയില്‍ എനിക്കവരെ ഇഷ്ടമാണ്. പക്ഷേ, അവര്‍ തലൈവരുടെ മകള്‍. എം പി ആയതിനുശേഷം അവരുടെ സൗഹൃദങ്ങള്‍ വേറെ..
?വീട്, കുട്ടികള്‍, എഴുത്ത്, സാമൂഹ്യ പ്രവര്‍ത്തനം എല്ലാംകൂടി എങ്ങനെ കൊണ്ടുപോകുന്നു?
വീടിന്റെയും കുട്ടികളുടെയും കാര്യത്തില്‍ വലിയ പ്രശ്നമില്ല. അപ്പ- അമ്മ അവരുടെ സഹായം എപ്പോഴുമുണ്ട്. പിന്നെ ജീവിതം പോരാട്ടമല്ലേ..അപ്പോള്‍ എല്ലാം നടക്കും. പ്രശ്നങ്ങളില്ലെന്നല്ല...പോരാടാന്‍ മനസ്സുള്ളതുകൊണ്ട കുഴപ്പമില്ലാതെ പോകുന്നു.
?നിങ്ങള്‍ക്ക് പുറംലോകത്തിലേക്ക് വരാന്‍ പറ്റി...ഒരുപാടുകാര്യങ്ങള്‍ ചെയ്യാന്‍ പററി..ഇപ്പോള്‍ സന്തോഷവതിയാണോ?
നിശ്ചയമായും. മുമ്പ് വെളിയില്‍ പോകാന്‍ പാടില്ല. വീട് വിട്ട് പുറത്തുപോവുക അസാധ്യമായിരുന്നു. പുറത്തേക്കു വരാനാവത്തത്ര കെട്ടുപാടുകളിലായിരുന്നു. എന്നാല്‍ ഇന്ന് എവിടെയും പോകാനാകും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടത്താനാവും. സ്വാതന്ത്ര്യം അനുഭവിക്കുന്നു.
അതുകൊണ്ടുതന്നെ ഞാന്‍ സന്തോഷവതിയാണ്.
പക്ഷേ, എന്റെ ചുറ്റുവട്ടത്തെ സത്രീകളുടെ ജീവിതം കാണുമ്പോള്‍ വിഷമമുണ്ട്. അവരെയും വെളിയുലകത്തില്‍ കൊണ്ടുവരണം. അതിന് ജീവിതം പോരാട്ടമാക്കാന്‍ അവരെ പ്രേരിപ്പിക്കണം. എഴുത്തുവഴിയൊക്കെയേ അതിനു സാധിക്കൂ. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പതുക്കെ പതുക്കെ ഇല്ലാതാവണം. അവരെ സ്വാതന്ത്ര്യത്തിന്റെ നീലാകാശം കാണിക്കണം.
കടപ്പാട് സംഘടിത
Thursday, October 20, 2011
പെണ്‍യാത്രകള്‍
സുന്ദരിയക്കയ്ക്ക് എഴുത്തറിയുമായിരുന്നെങ്കില്‍ എത്ര മനോഹരമായ യാത്ര വിവരണങ്ങളെഴുതുമായിരുന്നു. എഴുത്തറിഞ്ഞാലും കാര്യമുണ്ടോന്നറിയില്ല, അവര്‍ക്കതിന് നേരവും വേണം. വാക്കുകളെ കൂട്ടിയോജിപ്പിച്ച് ഭംഗിയൊപ്പിക്കണം. കുറേ മാടുകള്‍ക്കും ആടുകള്‍ക്കും കോഴി വാത്തകള്‍്ക്കും ഇടയില്‍ വയലിലും കാട്ടിലുമായി ഓടിനടക്കുകയായിരുന്നു അവര്‍. പകലെങ്ങും അടങ്ങിയിരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. ഒരുപാട് സംസാരിക്കില്ല. അതിനു നേരമില്ലെന്നതാണ് സത്യം. സംസാരിക്കാന്‍ തുടങ്ങിയാലോ കാട്ടിലെ അവരുടെ ജീവിതത്തെക്കുറിച്ച് പറയുകയായി...കേള്‍ക്കുമ്പോള്‍ ഞാനതിനെ യാത്രകളെന്നും യാത്രവിവരണങ്ങളെന്നും കരുതി.
അത്രയൊന്നും സുന്ദരിയല്ല സുന്ദരിയക്ക. അവരൊരിക്കലും സൗന്ദര്യത്തെക്കുറിച്ചോ അവരുടെ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പേരെന്താണെന്ന് ചോദിച്ചാല്‍ നിര്‍വ്വികാരയായി 'സുന്ദരി'യെന്നു പറയും.
നല്ലൊരു ചേലയുടുത്താല്‍, കാതില്‍ കമ്മലിട്ടാല്‍, മൂക്കുത്തിയിട്ടാല്‍, മുഖത്തല്പം പൗഡറിട്ട് പൊട്ടു വെച്ചാല്‍, മുടിയൊന്നു ചീകിവെച്ചാലെങ്കിലും അവര്‍ സുന്ദരിയായേനേ...
അവര്‍ ദൂരോട്ടൊന്നും പോകാറില്ല. ഒരിക്കലേ അവര്‍ ദീര്‍ഘയാത്ര ചെയ്തിട്ടുള്ളു. അന്നവര്‍ക്ക് പട്ടുസാരിയും കമ്മലും വൈരക്കല്‍ മൂക്കുത്തിയുമുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഒരുള്‍ഗ്രാമത്തില്‍ നിന്ന് മലയാള അതിര്‍ത്തിയിലേക്ക് വയസ്സനായ കങ്കാണിതാത്തയുടെ രണ്ടാംഭാര്യയായി പോന്നതായിരുന്നു ആ യാത്ര. സ്വന്തം ഗ്രാമത്തിലുണ്ടായിരുന്ന എല്ലാത്തില്‍ നിന്നും...ഒരു രണ്ടാംജന്മത്തിലേക്ക്. ..നെഞ്ചിലെ വേദന കടിച്ചമര്ത്താന് വയ്യാതായപ്പോള്‍ അവര്‍ വൈരക്കല്‍ മൂക്കുത്തി വലിച്ചുരിയെറിഞ്ഞു. മൂക്കുത്തി വലിച്ചപറിച്ചപ്പോള്‍ ഉണ്ടായ മുറിവ് മൂക്കിനൊരുവശത്തെ രണ്ടായി പകുത്തു .മൂക്കുത്തിയണിഞ്ഞാല്‍ എന്തു അഴകുണ്ടായിരുന്നോ ആ സ്ഥാനത്ത് ഒറ്റനോട്ടത്തിലെ തിരിച്ചറിയാവുന്ന അഭംഗി വന്നു.
പിന്നീടവര്‍ മടങ്ങി്പ്പോക്കിനെക്കുറിച്ചോ ദീര്‍ഘയാത്രകളെക്കുറിച്ചോ ചിന്തിച്ചതേയില്ല. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള കാട്ടിലേക്ക് പോയി. ആടുകള്‍ക്കു തീറ്റവെട്ടാന്‍..മാടുകളെ കാട്ടില്‍ മേയാന്‍ വിടാനും തിരിച്ചടിച്ചുകൊണ്ടുവരാനും. ചിലപ്പോള്‍ ഒന്നോ രണ്ടോ മാടുകളെ കാണാതാവും. ഇരുളുംവരെ തിരയും. കണ്ടുകിട്ടിയില്ലെങ്കില്‍ മടങ്ങും. അന്നുരാത്രി മനസ്സു കാട്ടില്‍ തന്നെയായിരിക്കും. ഓരോ കാട്ടുപൊന്തകളിലേക്കും അവര്‍ ഇറങ്ങിച്ചെല്ലും. ഉയരമുള്ള മരത്തിന്റെ തുഞ്ചത്ത് കയറി കാടുമുഴുവന്‍ വീക്ഷിക്കും.
.നേരം വെളുത്താല്‍ പശുവിനെ കറക്കുന്നതോ, കോഴിയെ തുറന്നു വിടുന്നതോ മക്കള്‍ക്കും താത്താക്കും ആഹാരമുണ്ടാക്കുന്നതോ ഒക്കെ മറന്ന് അവര്‍ കാട്ടിലേക്കോടും.
രാവിലെ തൂക്കുപാത്രത്തില്‍ കുടിക്കാനുളള വെള്ളവുമായി ഞങ്ങള്‍ അയല്‍വീടുകളിലെ കുട്ടികള്‍ കാട്ടില്‍ ചുള്ളിയൊടിക്കാന്‍ പോകുമ്പോള്‍ മുന്നില്‍ സുന്ദരിയക്ക.
'എവിടെയെന്റെ ചുവന്ന മാട്.?'.. .
'നിങ്ങളു പോകുന്നവഴി കണ്ടാല്‍ അടിച്ചു വിടണേ' എന്ന് അവര്‍ പറയും. സത്യം പറഞ്ഞാല്‍ ചുള്ളിയൊടിക്കല്‍ മറന്ന് ഞങ്ങള്‍ അവരുടെ പിന്നാലെ കൂടും. മാടിനെ കണ്ടെത്തണ്ടേ..കഥകള്‍ കേള്‍ക്കേണ്ടേ...
ആനയില്‍ നിന്നു രക്ഷപെട്ടതും പുലിയെക്കണ്ടതും...എന്നും മുമ്പിലേക്കു ചാടുന്ന മ്ലാവിനെയും കേഴയെയും മാന്‍കൂട്ടത്തെയും മുയലുകളെയും...അവര്‍ പറഞ്ഞു കൊണ്ടിരിക്കും. അവരോടൊപ്പമുളള ആ സഞ്ചാരത്തില്‍ അവരുടെ സ്ഥിരം വഴികളില്‍ ഇവയെയൊക്കെ കാണാമെന്ന് പ്രലോഭനവുമുണ്ട്്്. അന്നൊക്കെ ആന മുന്നില്‍ വന്നുപെട്ടാല്‍, പുലിയെ കണ്ടാല്‍ എന്തുചെയ്യണമെന്നൊക്കെ മനസ്സില്‍ കണക്കുകൂട്ടും. ചില സൂത്രങ്ങളൊക്കെ ഒപ്പിക്കണമെന്നൊക്കെ...ചുമ്മാ ചില യുക്തികള്‍...
പുലി ഒന്നും ചെയ്യില്ലാന്ന് അവര്‍ പറഞ്ഞു. നായയെപ്പോലെ ഒന്നു നോക്കും. പിന്നെ അത് അതിന്റെ പാട്ടിനും നമ്മള് നമ്മടെ പാട്ടിനും നടക്കുമെന്ന്.
ഇതൊക്കെ അവരുടെ പൊയ്പറച്ചിലുകളല്ലേയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അത്രയൊന്നും സംസാരിക്കാത്ത അവര്‍ക്ക് പൊയ്പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നിയിരുന്നു.
സുന്ദരിയക്കയുടെ മാടിനെ കാണാതാവുന്നത് ആരും പറഞ്ഞിട്ടല്ല ഞങ്ങളറിയുന്നത്. കാലത്ത് പാലിനുചെല്ലുമ്പോള്‍ കറന്നിട്ടുണ്ടാവില്ല.
ഒരിക്കല്‍ കാണാതെപോയ കന്നുക്കുട്ടിയെ അന്വേഷിച്ച് രണ്ടുദിവസം നടന്നു. ആ കന്നുക്കുട്ടി തിരിച്ചുവന്നില്ല. മൂന്നാം ദിവസം ഒരുവെക്കാലിമരത്തിന്റെ തുഞ്ചത്തിരിക്കുമ്പോള്‍ സുന്ദരിയക്ക കണ്ടു കുറച്ചപ്പുറെ ഗുഹയ്ക്കടുത്ത് പകുതിമുക്കാല്‍ മാംസവും നഷ്ടപ്പെട്ട കന്നുക്കുട്ടിയുടെ ജഡം. സുന്ദരിയക്ക ആ മരത്തിലങ്ങനെ ഇരുന്നു കുറേനേരം.
രണ്ടുപുലികള്‍ പങ്കിട്ടു തിന്നുകയായിരുന്നു കന്നുക്കുട്ടിയെ..!
അങ്ങനെ എന്തെല്ലാം കഥകളാണ്. ഒരിക്കല്‍ മലമുഴക്കി വേഴാമ്പല്‍ വന്നിട്ടുണ്ട് കാട്ടിലെന്നു പറഞ്ഞു. ഞങ്ങള്‍ കുറേ തിരഞ്ഞു. കണ്ടു കിട്ടിയില്ല. വേഴാമ്പലെന്ന പേരിന്റെ സൗന്ദര്യത്തില്‍ പഞ്ചവര്‍ണ്ണക്കിളി പോലൊന്നായിരിക്കുമെന്നായിരുന്നു ചിന്ത. പിന്നീടെത്രയോ കഴിഞ്ഞാണ് വേഴാമ്പലിനെ കാണാനായത്.
സുന്ദരിയക്ക മാത്രമല്ല എത്രയോ പേര് ഇങ്ങനത്തെ കഥകള്‍ പറഞ്ഞു തന്നിരിക്കുന്നു. അവരുടെ യാത്രാനുഭവങ്ങള്‍. ദൂരേക്കൊന്നും അവരു പോകാറില്ല. ജീവിതം കഴിഞ്ഞുപോകാനുള്ള നെട്ടോട്ടത്തിനിടയില്‍ കാണുന്ന കാഴ്ചകള്‍..മിക്കവാറും പെണ്‍യാത്രകളൊക്കെ ഇങ്ങനെയാണെന്നാണ് തോന്നുന്നത്. കുഞ്ഞുകുഞ്ഞു യാത്രകള്‍..മുററത്തിനതിരുവിട്ട് അല്പം കൂടി നീളുന്ന യാത്രകള്‍..
ഇക്കാലത്ത് ബസ്സിലും ട്രെയിനിലുമൊക്കെ ജനങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ഒരു സുരക്ഷതവുമില്ലെന്നറിയാം. ചുറ്റുപാടുകള്‍ക്കപ്പുറത്തേക്ക് സ്ത്രീയാത്രകള്‍ നീണ്ടപ്പോള്‍ അതെല്ലാം ഒരുപാടുകാലമായി പുരുഷന്റെ ലോകമായിരിന്നതുകൊണ്ട്്്് വീട്ടിലിരുന്നോ പെണ്ണേ, ഇല്ലെങ്കില്‍ ഞങ്ങളിങ്ങനെയൊക്കെയായിരിക്കും എന്ന് ചിലരെങ്കിലും കാണിച്ചു തരുന്നു. ആ യാത്രകളൊന്നും വിനോദയാത്രകളല്ലെങ്കിലും... ഭരണഘടനയും നിയമങ്ങളും സ്ത്രീക്കും പുരുഷനും തുല്യമായി തന്നെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുമ്പോള്‍ വനിതകമ്മീഷന്റെ തലപ്പത്തിരിക്കുന്ന, നീതിപീഠത്തിലിരുന്നവര്‍ ..അവരും സത്രീയായിരുന്നുകൊണ്ടു തന്നെ പറയുന്നു ഒറ്റയ്ക്ക് യാത്ര ചെയ്യരുത് ..ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് .
പറഞ്ഞു വന്നത് പെണ് യാത്രാനുഭവങ്ങളെക്കുറിച്ചാണ്. ജനനിബിഡമല്ലാത്ത കുഞ്ഞുദൂരത്തേക്കുള്ള യാത്രകളെകുറിച്ചാണ്. എഴുതപ്പെടാത്ത ഞാന്‍ കേട്ട ആ യാത്രകളിലൊന്നും സ്ത്രീ-പുരുഷന് എന്ന വാക്കുകളോ ആരെങ്കിലും ഉപദ്രവിച്ചു എന്നോ ഒന്നും കേട്ടിട്ടില്ല. (എന്നാല്‍ നീണ്ടു നില്‍ക്കാത്ത ചില പ്രണയത്തെക്കുറിച്ച് കേട്ടിരുന്നു.) ഒരുപക്ഷേ, അവരൊക്കെ ധൈര്യവതികളായിരുന്നു. ഉപദ്രവിക്കാന്‍ ഇവരെ അറിയുന്ന പുരുഷന് സാധിച്ചിട്ടുണ്ടാവില്ല. ഹൈറേഞ്ചിലെ പെണ്ണുങ്ങള് സാമര്‍ത്ഥ്യമുള്ളവരും ധൈര്യശാലികളും യുക്തിയുള്ളവരുമായിരുന്നു.
ജീവിതത്തിന്റെ നെട്ടോട്ടമാണല്ലോ അവരുടെ യാത്രകള്‍. നേരം പുലരും മുമ്പേ വിറകിനും പുല്ലിനുമായി മലകയറുന്ന പെണ്ണുങ്ങള്‍ക്ക് വനഭംഗി ആസ്വദിക്കാന്‍ കഴിയാറുണ്ടോ? നിത്യജീവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്നവയ്ക്ക് സൗന്ദര്യമുണ്ടോ? പലവിധ ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കാറുണ്ട്.
അപ്പോഴായിരിക്കും കുഞ്ഞീരാത്താ ' മോനേ, ഇന്നു കാടൊന്നു കാണണം..എന്നാ രസവാന്നോ...നെറച്ചും ചൊമന്ന പൂക്കളാ..എന്തോരം പൂക്കളാന്നോ...' എന്നു പറഞ്ഞുകൊണ്ട് തോര്‍ത്തില്‍ കെട്ടിയ പൂക്കള്‍ മുന്നിലേക്ക് ചൊരിയുന്നത്.
പിന്നെയൊരിക്കല്‍ നീലപൂക്കളെക്കുറിച്ചായിരിക്കും പറയുന്നത്. മറ്റൊരിക്കല്‍ മഞ്ഞച്ചേലയുടുത്തു നില്ക്കുന്ന വനസുന്ദരിയെക്കുറിച്ചായിരിക്കും ... ചിലപ്പോള്‍ പൂക്കളെ വര്‍ണ്ണിച്ചിട്ട് പറയും
'മോനേ, ഇത് ഓരോന്നായിട്ട് കാണാന്‍് രസവില്ലാട്ടോ. മരത്തില്‍ പൂത്തു നിക്കണ കാണണം. '
കുഞ്ഞീരാത്തായുടെ കൂടെ കാടുകാണാന്‍ പോകണം എന്നോര്‍ക്കും. പണ്ടുപോയ വഴികളൊക്കെ ഇപ്പോഴുമുണ്ടോ എന്നറിയണമെന്നോര്‍ക്കും... ചുവന്ന പൂക്കള്‍ ചൊരിഞ്ഞ ദിവസം 'നാളെ ഞാനും വരാട്ടോ' എന്നു പറഞ്ഞു.
'രണ്ടൂന്നു ദിവസത്തേക്ക് ഇത്താക്ക് മഠത്തി പണിയാന്‍ പോണോല്ലോ..അര്ജന്റ് പണിയാ...അതു കഴിയട്ടേട്ടോ...'
അന്നേരത്തേക്കും എനിക്ക് കോഴിക്കോട്ടേക്ക് മടങ്ങേണ്ട സമയമായി.
പണ്ട്, മുമ്പും പിമ്പും നോക്കാതെ പാറകേറിയങ്ങ് നടന്നാല്‍ മതിയായിരുന്നു. കൂട്ടിനാരും വേണമെന്ന നിര്‍ബന്ധവുമില്ലായിരുന്നു. ഇപ്പോള്‍ മോളുണ്ട്്. ഒന്നുകില്‍ അവളുടെ കണ്ണുവെട്ടിക്കണം. അല്ലെങ്കില്‍ കൂടെകൂട്ടണം. അതു പ്രയാസമാവും. എടുക്കാനും വയ്യ. നടത്താനും വയ്യ. പറമ്പിന്റെ അതിരിലെ പാറയില്‍ കുറച്ചു നേരം പോയിരിക്കാമെന്നു കരുതിയാല്‍ തന്നെ, തോട്ടിലൊന്നുപോയി ഒഴുക്കിനെ മീനുകളെ കണ്ടിരിക്കാമെന്നുവെച്ചാല്‍ തന്നെ 'നിനക്കെന്നാ പ്രാന്താണോ?' എന്ന് അമ്മച്ചി ചോദിക്കും.
സുന്ദരിയക്കയും ഇന്ദിരചേച്ചിയും കുഞ്ഞീരാത്തയുമൊക്കെ പോയ ആ വഴികളിലൂടെ എന്നാണ് പോകാനാവുക, ഇനിയെന്നെങ്കിലും സാധിക്കുമോ എന്നെല്ലാമാണ് ചിന്തകള്‍. അപ്പോഴാണ് വിറകുകെട്ടുമായി വീപ്പീത്താ മുന്നില്‍...ഈ പെണ്ണുങ്ങളൊക്കെ ഓരോ ഇതിഹാസമാണല്ലോ എന്നോര്‍ക്കും അപ്പോള്‍...ഇവരെപ്പറ്റിയൊക്കെ എവിടെയൊക്കെയോ കഥയായിട്ടും കാര്യമായിട്ടും എഴുതിയിട്ടുണ്ട്. എന്നാലും തീരുന്നില്ല. ഒരിക്കലും ആരും പൂര്‍ണ്ണമാകുന്നില്ല.
കാട്ടിലേക്ക് പോകാന്‍ പേടിയുണ്ടെന്ന് ഇന്നേവരെ വീപ്പീത്ത പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ മകളെ പ്രസവിച്ച ഉടനെ കൊടും വനം താണ്ടി പെരിയാറു നീന്തി അക്കരെ കടന്ന് ഇടുക്കിറോഡിന്റെ പണിക്കുപോയ കഥ പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് ആ വനം എന്താണെന്ന് ഊഹിക്കാം. പത്തിരുപതുവര്‍ഷം മുമ്പ് എന്തായിരുന്നുവെന്ന് എനിക്കറിയാം. അതിനും പത്തിരുപത്തിരണ്ടുവര്‍ഷം മുമ്പ് ഞങ്ങളുടെ പറമ്പുപോലും കൊടുംകാടായിരുന്നെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അക്കാലത്താണ് കൊടും വനമായിരുന്ന ഒരു മലകയറി പിന്നെയൊരു സമതലം കടന്ന് വീണ്ടും ചെറിയ കുന്നു കയറി പിന്നെയാണ് ശരിക്കുമുളള വനം. ഇന്നും അവിടെ വനമാണ്. കിഴക്കാംതൂക്കായ മല. അന്ന് ഇടുക്കിറോഡിനു പണിക്കുപോയവര്‍ തെളിച്ച ചെരിഞ്ഞ വഴികളാണ് പിന്നീട് വിറകിനു പോയവര്‍ ഉപയോഗിച്ചിരുന്നത്. കുത്തനേയും ചെരിഞ്ഞുമായുള്ള പാറകളും വഴികളും എത്രദൂരം നടന്നാലാണ് പെരിയാറിന്റെ തീരത്തെത്തുക.? പിന്നെയത് നീന്തിക്കടക്കണം. പിന്നെയും നടക്കണം. എങ്ങനെ വേഗത്തില്‍ നടന്നാലും രണ്ടുമണിക്കൂറിലേറെ വേണമെന്നാണ് തോന്നുന്നത്. തിരിച്ചുള്ള കയറ്റം ദുര്‍ഘടം. ..അന്ന് നാട്ടില്‍ കൂലിപ്പണി കാര്യമായില്ലാത്ത കാലം. ഇടുക്കിറോഡുപണിക്കുപോയാല്‍ കൂലികിട്ടും..അരിയും ധാന്യങ്ങളും കിട്ടും. അപ്പോള്‍ നേരം പുലരും മുമ്പേ ഇറങ്ങുകയായി.
മകള്‍ തൊട്ടിലില്‍...വല്ല്യുമ്മയെ ഏല്പിച്ച് നടക്കും. പ്രസവരക്ഷയില്‍ കിടക്കേണ്ട നാളുകളില്‍ മാറില്‍ പാണനിലയും വെച്ച് കാടുകയറുകയാണ്. കാട്ടിലൊരുപാട് പിശാചുക്കളുണ്ട്. ചീത്തയുടെ ഉപദ്രവമുണ്ട്. ആ ചീത്തയില്‍ നിന്ന് മുലപ്പാലിനെയും പെറ്റെണീറ്റ പെണ്ണിനേയും രക്ഷിക്കുന്നത് പാണനിലയാണ്.
പണിസ്ഥലത്തെത്തുമ്പോഴേക്കും പാലുനിറയും. പിന്നെ വേദനയാണ്.
'എന്തോരം പാലാര്‍ന്നുന്നോ'...
പിന്നെയവര്‍ പാലുതിങ്ങി വേദനിക്കുമ്പോള്‍ എല്ലാരും കഞ്ഞികുടിച്ച് പോകുന്നവരെ അടുപ്പുകല്ലിന്നരികില്‍ കാത്തിരിക്കുമായിരുന്നു. അടുപ്പിടുത്തുനിന്ന് ആളുമാറിക്കഴിയുമ്പോള്‍ പാലുപിഴിഞ്ഞ് അടുപ്പിലേക്കൊഴുക്കിയിരുന്നത്രേ! മറ്റെവിടെയെങ്കിലുമൊഴി്ച്ചാല്‍ അത് കുഞ്ഞിന് കേടാണുപോലും..
പണികഴിഞ്ഞ് വീണ്ടും പുഴനീന്തി മലകയറിയിറങ്ങി വീട്ടിലെത്തുമ്പോള്‍ ഇരുളും.
'പാവം പെണ്ണ്..കരഞ്ഞ് കരഞ്ഞ് ഒന്നു ചപ്പുമ്പളേക്കും ഒറങ്ങിപ്പോകും..പിന്നേം അടുപ്പിന്റടുത്തേക്കു പോണം'.....
ജീവിക്കാനുള്ള ആ ഓട്ടത്തിനിടയിലും അവര്‍ കാടുകണ്ടു. കാട്ടുപൂക്കളേയും ചിത്രശലഭങ്ങളേയും കണ്ടു. പുതിയയിനം വള്ളി കാട്ടില്‍ വരുമ്പോള്‍ വേഗം തിരിച്ചറിഞ്ഞു. അറുപതുവയസ്സിനുമുകളില്‍ പ്രായമുള്ള അവര്‍ കാടുകൊണ്ടാണ് ജീവിതം നീ്ക്കുന്നത്.
ഇപ്പോഴും വിറകിനു പോകും.
സസ്യങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ 'വീപ്പീത്തയുടെ ആരോഗ്യരഹസ്യം' എന്നൊരു ഭാഗമുണ്ടായിരുന്നു. മേലുനൊമ്പരത്തിന് പനിച്ചംപുളിയിലയിട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളി..ചാളമേടിച്ച് പനിച്ചംപുളിയില ഉപ്പും കാന്താരിയും ചേര്‍ത്തരച്ചുണ്ടാക്കുന്ന അട. പുളിയിലച്ചമ്മന്തി..കാട്ടുതാള്...
വായിക്കാനറിയാത്ത വീപ്പീത്താക്ക് അമ്മച്ചി വായിച്ച് കേള്‍പ്പിച്ചപ്പോള്‍ -ആ കൊച്ചിതൊക്കെ ശ്രദ്ധിച്ചത് ഞാനറിഞ്ഞില്ലാല്ലോ...ഇങ്ങനെ കഥയെഴുതുവെങ്കി..എന്തോരം കാര്യങ്ങളാ പറയാനൊള്ളത് -.എന്നു പറഞ്ഞെന്ന്്..
ഒരു യാത്രാനുഭവം എഴുതേണ്ടി വന്നപ്പോള്‍ ആലോചിച്ചത് വിനോദയാത്രകളൊന്നുമായിരുന്നില്ല. പാട്ടും ആട്ടവുമായി പുറംലോകത്തെ അത്രയൊന്നും ശ്രദ്ധിക്കാതെ രണ്ടോ മുന്നോ ദിവസം കറങ്ങി നടന്നതൊക്കെ എന്തെഴുതാനാണെന്നോര്‍ത്തു. അത്തരം യാത്രകള്‍ ആഘോഷമാണ്. അതുകൊണ്ടാണ് വനയാത്രയെക്കുറിച്ചെഴുതാനിരുന്നത്. അതിലല്പം സാഹസികതയുണ്ടായിരുന്നു. ചില യാത്രകള്‍ ഒറ്റയ്ക്കായിരുന്നു. ആ യാത്രയുടെയൊന്നും പിന്നില്‍ വിനോദമായിരുന്നില്ല. ഓരോ ആവശ്യങ്ങള്‍ വന്നു ചേര്‍ന്നപ്പോള്‍ അങ്ങനെയങ്ങ് പോയി. കാടു കയറി. എഴുതിയതൊന്നും പൂര്‍ണ്ണമല്ലെന്നറിയുന്നു. ഇപ്പോള്‍ അത്തരം യാത്രകളില്ല.
സാഹസികയാത്രകള്‍ ഞാനിഷ്ടപ്പെട്ടിരുന്നു. കുറേനാള്‍ മുമ്പ് നൂറോളം പേര് പങ്കെടുത്ത വിനോദയാത്രയില്‍ സഹയാത്രികമാരോട് ഞാനിക്കാര്യം ചോദിച്ചു. പലര്‍ക്കും മലയും കുന്നും കയറാനും കാടുകാണാനും ഇഷ്ടമായിരുന്നു. പക്ഷേ, ഒപ്പമുള്ള പുരുഷന്മാര് പലതും പറഞ്ഞ് മാറ്റിനിര്‍ത്തുന്നുവത്രേ!
ശരിയാണ് ആണിനെ സംബന്ധിച്ച് ഒരു കൂട്ടുകാരനെ കിട്ടിയാല്‍ നേരയങ്ങു പോവുകയായി ശിരുവാണിയിലോ, ചിത്രമൂലയിലോ, ചെമ്പ്രയ്ക്കുമുകളിലേക്കോ...'നിങ്ങള്‍ക്കൊരു ശല്യവുമുണ്ടാക്കില്ല. കൂടെയുണ്ടെന്ന് വിചാരിക്കുകയേ വേണ്ട ..എനിക്കും കാണേണ്ടേ മാനം തൊട്ടു നില്ക്കുന്ന മേഘങ്ങളെ..സന്ധ്യക്ക് കാറ്റത്ത് തോണിയിലൊരു സാഹസികയാത്ര...കാട്ടിലെ പാറയിടുക്കുകളും വെള്ളച്ചാട്ടങ്ങളും. ...മുമ്പില്‍ വന്നുപെടാവുന്ന മൃഗങ്ങളെ..ഇതിന്റെയൊക്കെ അപകടങ്ങളെ'...
എത്ര പറഞ്ഞാലും കൊണ്ടുപോകില്ല. മുമ്പത്തേക്കാളേറെ സ്ത്രീകള്‍ ഉദ്യോഗസ്ഥകളാണ്. സ്വന്തമായി അധ്വാനിക്കുന്ന പണമുണ്ട്. പക്ഷേ, ഒരു സാധാരണ വിനോദയാത്രപോലും ചിലപ്പോള്‍ വിലക്കപ്പെടും.
പുരുഷന്റെ യാത്രവിവരണങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്ന സ്ത്രീയാത്രകളെക്കുറിച്ച്് ഗീതാഞ്ജലി കൃഷ്ണന് എഴുതിയ 'യാത്രയിലെ പെണ്കാഴ്ചകള്' എന്ന ലേഖനം വായിച്ചു നടത്തിയ സംവാദത്തില്‍, ചിലയാത്രകള്‍ നമ്മള് ആഗ്രഹിക്കുകയും പലപ്പോഴും സാധിക്കാതെ വരുന്നതിനെക്കുറിച്ചും പറഞ്ഞപ്പോള്‍ കേട്ടിരുന്ന സ്ത്രീകളേതാണ്ട് എന്റെ സമാനമായ അവസ്ഥയിലായിരുന്നു.
തിരിച്ചിറങ്ങുമ്പോള്‍ ഒരാള്‍ എന്നോട് മാത്രമായി പറഞ്ഞു. 'ഞങ്ങള്‍ ആണുങ്ങള് പലയിടത്തും പോകും. വെള്ളമടിക്കും. രസിക്കും. അതുകണ്ട് പെണ്ണുങ്ങള് തുള്ളണ്ട'
ഈ ലോകം മുഴുവന്‍ എന്നാണ് ഇവര്‍ക്കുമാത്രമായി പതിച്ചു നല്‍കിയത് എന്നും ആ പട്ടയക്കടലാസ് ഒന്നു കാണാനായെങ്കില്‍ എന്നുമോര്ത്ത് നടന്നു. അതും യാത്രയായിരുന്നു. ജീവിതത്തില്‍ ചിലരെ തിരിച്ചറിയാന്‍ കിട്ടിയ യാത്രാനുഭവം.
ചിലര്‍ക്കേ ഈ ലോകത്തുകൂടി സഞ്ചരിക്കാനും സഞ്ചരിച്ചാല്‍ തന്നെ എഴുതാനുമാവൂ. ആഗ്രഹിച്ച ഇടങ്ങളിലുടെ മറ്റാരോ സഞ്ചരിച്ചെഴുതിയ വിവരണങ്ങള്‍ വായിച്ച് മനസ്സുകൊണ്ടൊരുലോകം തീര്‍ത്ത് അതിലൂടെ സഞ്ചരിക്കാം. ശരീരം കൊണ്ട് സഞ്ചരിക്കാവുന്ന ദൂരം ചങ്ങലവട്ടം മാത്രമായേക്കാം. പക്ഷേ, മനസ്സിന്റെ അതിരുകള്‍ ആകാശം തൊടും. മേഘങ്ങളെ ഉമ്മവെയ്ക്കും. നക്ഷത്രങ്ങളോടു കൂടുകൂട്ടും. ആര്‍ക്കു പറയാനാവും പോകരുതെന്ന്...?
കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍
അത്രയൊന്നും സുന്ദരിയല്ല സുന്ദരിയക്ക. അവരൊരിക്കലും സൗന്ദര്യത്തെക്കുറിച്ചോ അവരുടെ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പേരെന്താണെന്ന് ചോദിച്ചാല്‍ നിര്‍വ്വികാരയായി 'സുന്ദരി'യെന്നു പറയും.
നല്ലൊരു ചേലയുടുത്താല്‍, കാതില്‍ കമ്മലിട്ടാല്‍, മൂക്കുത്തിയിട്ടാല്‍, മുഖത്തല്പം പൗഡറിട്ട് പൊട്ടു വെച്ചാല്‍, മുടിയൊന്നു ചീകിവെച്ചാലെങ്കിലും അവര്‍ സുന്ദരിയായേനേ...
അവര്‍ ദൂരോട്ടൊന്നും പോകാറില്ല. ഒരിക്കലേ അവര്‍ ദീര്‍ഘയാത്ര ചെയ്തിട്ടുള്ളു. അന്നവര്‍ക്ക് പട്ടുസാരിയും കമ്മലും വൈരക്കല്‍ മൂക്കുത്തിയുമുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഒരുള്‍ഗ്രാമത്തില്‍ നിന്ന് മലയാള അതിര്‍ത്തിയിലേക്ക് വയസ്സനായ കങ്കാണിതാത്തയുടെ രണ്ടാംഭാര്യയായി പോന്നതായിരുന്നു ആ യാത്ര. സ്വന്തം ഗ്രാമത്തിലുണ്ടായിരുന്ന എല്ലാത്തില്‍ നിന്നും...ഒരു രണ്ടാംജന്മത്തിലേക്ക്. ..നെഞ്ചിലെ വേദന കടിച്ചമര്ത്താന് വയ്യാതായപ്പോള്‍ അവര്‍ വൈരക്കല്‍ മൂക്കുത്തി വലിച്ചുരിയെറിഞ്ഞു. മൂക്കുത്തി വലിച്ചപറിച്ചപ്പോള്‍ ഉണ്ടായ മുറിവ് മൂക്കിനൊരുവശത്തെ രണ്ടായി പകുത്തു .മൂക്കുത്തിയണിഞ്ഞാല്‍ എന്തു അഴകുണ്ടായിരുന്നോ ആ സ്ഥാനത്ത് ഒറ്റനോട്ടത്തിലെ തിരിച്ചറിയാവുന്ന അഭംഗി വന്നു.
പിന്നീടവര്‍ മടങ്ങി്പ്പോക്കിനെക്കുറിച്ചോ ദീര്‍ഘയാത്രകളെക്കുറിച്ചോ ചിന്തിച്ചതേയില്ല. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള കാട്ടിലേക്ക് പോയി. ആടുകള്‍ക്കു തീറ്റവെട്ടാന്‍..മാടുകളെ കാട്ടില്‍ മേയാന്‍ വിടാനും തിരിച്ചടിച്ചുകൊണ്ടുവരാനും. ചിലപ്പോള്‍ ഒന്നോ രണ്ടോ മാടുകളെ കാണാതാവും. ഇരുളുംവരെ തിരയും. കണ്ടുകിട്ടിയില്ലെങ്കില്‍ മടങ്ങും. അന്നുരാത്രി മനസ്സു കാട്ടില്‍ തന്നെയായിരിക്കും. ഓരോ കാട്ടുപൊന്തകളിലേക്കും അവര്‍ ഇറങ്ങിച്ചെല്ലും. ഉയരമുള്ള മരത്തിന്റെ തുഞ്ചത്ത് കയറി കാടുമുഴുവന്‍ വീക്ഷിക്കും.
.നേരം വെളുത്താല്‍ പശുവിനെ കറക്കുന്നതോ, കോഴിയെ തുറന്നു വിടുന്നതോ മക്കള്‍ക്കും താത്താക്കും ആഹാരമുണ്ടാക്കുന്നതോ ഒക്കെ മറന്ന് അവര്‍ കാട്ടിലേക്കോടും.
രാവിലെ തൂക്കുപാത്രത്തില്‍ കുടിക്കാനുളള വെള്ളവുമായി ഞങ്ങള്‍ അയല്‍വീടുകളിലെ കുട്ടികള്‍ കാട്ടില്‍ ചുള്ളിയൊടിക്കാന്‍ പോകുമ്പോള്‍ മുന്നില്‍ സുന്ദരിയക്ക.
'എവിടെയെന്റെ ചുവന്ന മാട്.?'.. .
'നിങ്ങളു പോകുന്നവഴി കണ്ടാല്‍ അടിച്ചു വിടണേ' എന്ന് അവര്‍ പറയും. സത്യം പറഞ്ഞാല്‍ ചുള്ളിയൊടിക്കല്‍ മറന്ന് ഞങ്ങള്‍ അവരുടെ പിന്നാലെ കൂടും. മാടിനെ കണ്ടെത്തണ്ടേ..കഥകള്‍ കേള്‍ക്കേണ്ടേ...
ആനയില്‍ നിന്നു രക്ഷപെട്ടതും പുലിയെക്കണ്ടതും...എന്നും മുമ്പിലേക്കു ചാടുന്ന മ്ലാവിനെയും കേഴയെയും മാന്‍കൂട്ടത്തെയും മുയലുകളെയും...അവര്‍ പറഞ്ഞു കൊണ്ടിരിക്കും. അവരോടൊപ്പമുളള ആ സഞ്ചാരത്തില്‍ അവരുടെ സ്ഥിരം വഴികളില്‍ ഇവയെയൊക്കെ കാണാമെന്ന് പ്രലോഭനവുമുണ്ട്്്. അന്നൊക്കെ ആന മുന്നില്‍ വന്നുപെട്ടാല്‍, പുലിയെ കണ്ടാല്‍ എന്തുചെയ്യണമെന്നൊക്കെ മനസ്സില്‍ കണക്കുകൂട്ടും. ചില സൂത്രങ്ങളൊക്കെ ഒപ്പിക്കണമെന്നൊക്കെ...ചുമ്മാ ചില യുക്തികള്‍...
പുലി ഒന്നും ചെയ്യില്ലാന്ന് അവര്‍ പറഞ്ഞു. നായയെപ്പോലെ ഒന്നു നോക്കും. പിന്നെ അത് അതിന്റെ പാട്ടിനും നമ്മള് നമ്മടെ പാട്ടിനും നടക്കുമെന്ന്.
ഇതൊക്കെ അവരുടെ പൊയ്പറച്ചിലുകളല്ലേയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അത്രയൊന്നും സംസാരിക്കാത്ത അവര്‍ക്ക് പൊയ്പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നിയിരുന്നു.
സുന്ദരിയക്കയുടെ മാടിനെ കാണാതാവുന്നത് ആരും പറഞ്ഞിട്ടല്ല ഞങ്ങളറിയുന്നത്. കാലത്ത് പാലിനുചെല്ലുമ്പോള്‍ കറന്നിട്ടുണ്ടാവില്ല.
ഒരിക്കല്‍ കാണാതെപോയ കന്നുക്കുട്ടിയെ അന്വേഷിച്ച് രണ്ടുദിവസം നടന്നു. ആ കന്നുക്കുട്ടി തിരിച്ചുവന്നില്ല. മൂന്നാം ദിവസം ഒരുവെക്കാലിമരത്തിന്റെ തുഞ്ചത്തിരിക്കുമ്പോള്‍ സുന്ദരിയക്ക കണ്ടു കുറച്ചപ്പുറെ ഗുഹയ്ക്കടുത്ത് പകുതിമുക്കാല്‍ മാംസവും നഷ്ടപ്പെട്ട കന്നുക്കുട്ടിയുടെ ജഡം. സുന്ദരിയക്ക ആ മരത്തിലങ്ങനെ ഇരുന്നു കുറേനേരം.
രണ്ടുപുലികള്‍ പങ്കിട്ടു തിന്നുകയായിരുന്നു കന്നുക്കുട്ടിയെ..!
അങ്ങനെ എന്തെല്ലാം കഥകളാണ്. ഒരിക്കല്‍ മലമുഴക്കി വേഴാമ്പല്‍ വന്നിട്ടുണ്ട് കാട്ടിലെന്നു പറഞ്ഞു. ഞങ്ങള്‍ കുറേ തിരഞ്ഞു. കണ്ടു കിട്ടിയില്ല. വേഴാമ്പലെന്ന പേരിന്റെ സൗന്ദര്യത്തില്‍ പഞ്ചവര്‍ണ്ണക്കിളി പോലൊന്നായിരിക്കുമെന്നായിരുന്നു ചിന്ത. പിന്നീടെത്രയോ കഴിഞ്ഞാണ് വേഴാമ്പലിനെ കാണാനായത്.
സുന്ദരിയക്ക മാത്രമല്ല എത്രയോ പേര് ഇങ്ങനത്തെ കഥകള്‍ പറഞ്ഞു തന്നിരിക്കുന്നു. അവരുടെ യാത്രാനുഭവങ്ങള്‍. ദൂരേക്കൊന്നും അവരു പോകാറില്ല. ജീവിതം കഴിഞ്ഞുപോകാനുള്ള നെട്ടോട്ടത്തിനിടയില്‍ കാണുന്ന കാഴ്ചകള്‍..മിക്കവാറും പെണ്‍യാത്രകളൊക്കെ ഇങ്ങനെയാണെന്നാണ് തോന്നുന്നത്. കുഞ്ഞുകുഞ്ഞു യാത്രകള്‍..മുററത്തിനതിരുവിട്ട് അല്പം കൂടി നീളുന്ന യാത്രകള്‍..
ഇക്കാലത്ത് ബസ്സിലും ട്രെയിനിലുമൊക്കെ ജനങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ഒരു സുരക്ഷതവുമില്ലെന്നറിയാം. ചുറ്റുപാടുകള്‍ക്കപ്പുറത്തേക്ക് സ്ത്രീയാത്രകള്‍ നീണ്ടപ്പോള്‍ അതെല്ലാം ഒരുപാടുകാലമായി പുരുഷന്റെ ലോകമായിരിന്നതുകൊണ്ട്്്് വീട്ടിലിരുന്നോ പെണ്ണേ, ഇല്ലെങ്കില്‍ ഞങ്ങളിങ്ങനെയൊക്കെയായിരിക്കും എന്ന് ചിലരെങ്കിലും കാണിച്ചു തരുന്നു. ആ യാത്രകളൊന്നും വിനോദയാത്രകളല്ലെങ്കിലും... ഭരണഘടനയും നിയമങ്ങളും സ്ത്രീക്കും പുരുഷനും തുല്യമായി തന്നെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുമ്പോള്‍ വനിതകമ്മീഷന്റെ തലപ്പത്തിരിക്കുന്ന, നീതിപീഠത്തിലിരുന്നവര്‍ ..അവരും സത്രീയായിരുന്നുകൊണ്ടു തന്നെ പറയുന്നു ഒറ്റയ്ക്ക് യാത്ര ചെയ്യരുത് ..ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് .
പറഞ്ഞു വന്നത് പെണ് യാത്രാനുഭവങ്ങളെക്കുറിച്ചാണ്. ജനനിബിഡമല്ലാത്ത കുഞ്ഞുദൂരത്തേക്കുള്ള യാത്രകളെകുറിച്ചാണ്. എഴുതപ്പെടാത്ത ഞാന്‍ കേട്ട ആ യാത്രകളിലൊന്നും സ്ത്രീ-പുരുഷന് എന്ന വാക്കുകളോ ആരെങ്കിലും ഉപദ്രവിച്ചു എന്നോ ഒന്നും കേട്ടിട്ടില്ല. (എന്നാല്‍ നീണ്ടു നില്‍ക്കാത്ത ചില പ്രണയത്തെക്കുറിച്ച് കേട്ടിരുന്നു.) ഒരുപക്ഷേ, അവരൊക്കെ ധൈര്യവതികളായിരുന്നു. ഉപദ്രവിക്കാന്‍ ഇവരെ അറിയുന്ന പുരുഷന് സാധിച്ചിട്ടുണ്ടാവില്ല. ഹൈറേഞ്ചിലെ പെണ്ണുങ്ങള് സാമര്‍ത്ഥ്യമുള്ളവരും ധൈര്യശാലികളും യുക്തിയുള്ളവരുമായിരുന്നു.
ജീവിതത്തിന്റെ നെട്ടോട്ടമാണല്ലോ അവരുടെ യാത്രകള്‍. നേരം പുലരും മുമ്പേ വിറകിനും പുല്ലിനുമായി മലകയറുന്ന പെണ്ണുങ്ങള്‍ക്ക് വനഭംഗി ആസ്വദിക്കാന്‍ കഴിയാറുണ്ടോ? നിത്യജീവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്നവയ്ക്ക് സൗന്ദര്യമുണ്ടോ? പലവിധ ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കാറുണ്ട്.
അപ്പോഴായിരിക്കും കുഞ്ഞീരാത്താ ' മോനേ, ഇന്നു കാടൊന്നു കാണണം..എന്നാ രസവാന്നോ...നെറച്ചും ചൊമന്ന പൂക്കളാ..എന്തോരം പൂക്കളാന്നോ...' എന്നു പറഞ്ഞുകൊണ്ട് തോര്‍ത്തില്‍ കെട്ടിയ പൂക്കള്‍ മുന്നിലേക്ക് ചൊരിയുന്നത്.
പിന്നെയൊരിക്കല്‍ നീലപൂക്കളെക്കുറിച്ചായിരിക്കും പറയുന്നത്. മറ്റൊരിക്കല്‍ മഞ്ഞച്ചേലയുടുത്തു നില്ക്കുന്ന വനസുന്ദരിയെക്കുറിച്ചായിരിക്കും ... ചിലപ്പോള്‍ പൂക്കളെ വര്‍ണ്ണിച്ചിട്ട് പറയും
'മോനേ, ഇത് ഓരോന്നായിട്ട് കാണാന്‍് രസവില്ലാട്ടോ. മരത്തില്‍ പൂത്തു നിക്കണ കാണണം. '
കുഞ്ഞീരാത്തായുടെ കൂടെ കാടുകാണാന്‍ പോകണം എന്നോര്‍ക്കും. പണ്ടുപോയ വഴികളൊക്കെ ഇപ്പോഴുമുണ്ടോ എന്നറിയണമെന്നോര്‍ക്കും... ചുവന്ന പൂക്കള്‍ ചൊരിഞ്ഞ ദിവസം 'നാളെ ഞാനും വരാട്ടോ' എന്നു പറഞ്ഞു.
'രണ്ടൂന്നു ദിവസത്തേക്ക് ഇത്താക്ക് മഠത്തി പണിയാന്‍ പോണോല്ലോ..അര്ജന്റ് പണിയാ...അതു കഴിയട്ടേട്ടോ...'
അന്നേരത്തേക്കും എനിക്ക് കോഴിക്കോട്ടേക്ക് മടങ്ങേണ്ട സമയമായി.
പണ്ട്, മുമ്പും പിമ്പും നോക്കാതെ പാറകേറിയങ്ങ് നടന്നാല്‍ മതിയായിരുന്നു. കൂട്ടിനാരും വേണമെന്ന നിര്‍ബന്ധവുമില്ലായിരുന്നു. ഇപ്പോള്‍ മോളുണ്ട്്. ഒന്നുകില്‍ അവളുടെ കണ്ണുവെട്ടിക്കണം. അല്ലെങ്കില്‍ കൂടെകൂട്ടണം. അതു പ്രയാസമാവും. എടുക്കാനും വയ്യ. നടത്താനും വയ്യ. പറമ്പിന്റെ അതിരിലെ പാറയില്‍ കുറച്ചു നേരം പോയിരിക്കാമെന്നു കരുതിയാല്‍ തന്നെ, തോട്ടിലൊന്നുപോയി ഒഴുക്കിനെ മീനുകളെ കണ്ടിരിക്കാമെന്നുവെച്ചാല്‍ തന്നെ 'നിനക്കെന്നാ പ്രാന്താണോ?' എന്ന് അമ്മച്ചി ചോദിക്കും.
സുന്ദരിയക്കയും ഇന്ദിരചേച്ചിയും കുഞ്ഞീരാത്തയുമൊക്കെ പോയ ആ വഴികളിലൂടെ എന്നാണ് പോകാനാവുക, ഇനിയെന്നെങ്കിലും സാധിക്കുമോ എന്നെല്ലാമാണ് ചിന്തകള്‍. അപ്പോഴാണ് വിറകുകെട്ടുമായി വീപ്പീത്താ മുന്നില്‍...ഈ പെണ്ണുങ്ങളൊക്കെ ഓരോ ഇതിഹാസമാണല്ലോ എന്നോര്‍ക്കും അപ്പോള്‍...ഇവരെപ്പറ്റിയൊക്കെ എവിടെയൊക്കെയോ കഥയായിട്ടും കാര്യമായിട്ടും എഴുതിയിട്ടുണ്ട്. എന്നാലും തീരുന്നില്ല. ഒരിക്കലും ആരും പൂര്‍ണ്ണമാകുന്നില്ല.
കാട്ടിലേക്ക് പോകാന്‍ പേടിയുണ്ടെന്ന് ഇന്നേവരെ വീപ്പീത്ത പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ മകളെ പ്രസവിച്ച ഉടനെ കൊടും വനം താണ്ടി പെരിയാറു നീന്തി അക്കരെ കടന്ന് ഇടുക്കിറോഡിന്റെ പണിക്കുപോയ കഥ പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് ആ വനം എന്താണെന്ന് ഊഹിക്കാം. പത്തിരുപതുവര്‍ഷം മുമ്പ് എന്തായിരുന്നുവെന്ന് എനിക്കറിയാം. അതിനും പത്തിരുപത്തിരണ്ടുവര്‍ഷം മുമ്പ് ഞങ്ങളുടെ പറമ്പുപോലും കൊടുംകാടായിരുന്നെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അക്കാലത്താണ് കൊടും വനമായിരുന്ന ഒരു മലകയറി പിന്നെയൊരു സമതലം കടന്ന് വീണ്ടും ചെറിയ കുന്നു കയറി പിന്നെയാണ് ശരിക്കുമുളള വനം. ഇന്നും അവിടെ വനമാണ്. കിഴക്കാംതൂക്കായ മല. അന്ന് ഇടുക്കിറോഡിനു പണിക്കുപോയവര്‍ തെളിച്ച ചെരിഞ്ഞ വഴികളാണ് പിന്നീട് വിറകിനു പോയവര്‍ ഉപയോഗിച്ചിരുന്നത്. കുത്തനേയും ചെരിഞ്ഞുമായുള്ള പാറകളും വഴികളും എത്രദൂരം നടന്നാലാണ് പെരിയാറിന്റെ തീരത്തെത്തുക.? പിന്നെയത് നീന്തിക്കടക്കണം. പിന്നെയും നടക്കണം. എങ്ങനെ വേഗത്തില്‍ നടന്നാലും രണ്ടുമണിക്കൂറിലേറെ വേണമെന്നാണ് തോന്നുന്നത്. തിരിച്ചുള്ള കയറ്റം ദുര്‍ഘടം. ..അന്ന് നാട്ടില്‍ കൂലിപ്പണി കാര്യമായില്ലാത്ത കാലം. ഇടുക്കിറോഡുപണിക്കുപോയാല്‍ കൂലികിട്ടും..അരിയും ധാന്യങ്ങളും കിട്ടും. അപ്പോള്‍ നേരം പുലരും മുമ്പേ ഇറങ്ങുകയായി.
മകള്‍ തൊട്ടിലില്‍...വല്ല്യുമ്മയെ ഏല്പിച്ച് നടക്കും. പ്രസവരക്ഷയില്‍ കിടക്കേണ്ട നാളുകളില്‍ മാറില്‍ പാണനിലയും വെച്ച് കാടുകയറുകയാണ്. കാട്ടിലൊരുപാട് പിശാചുക്കളുണ്ട്. ചീത്തയുടെ ഉപദ്രവമുണ്ട്. ആ ചീത്തയില്‍ നിന്ന് മുലപ്പാലിനെയും പെറ്റെണീറ്റ പെണ്ണിനേയും രക്ഷിക്കുന്നത് പാണനിലയാണ്.
പണിസ്ഥലത്തെത്തുമ്പോഴേക്കും പാലുനിറയും. പിന്നെ വേദനയാണ്.
'എന്തോരം പാലാര്‍ന്നുന്നോ'...
പിന്നെയവര്‍ പാലുതിങ്ങി വേദനിക്കുമ്പോള്‍ എല്ലാരും കഞ്ഞികുടിച്ച് പോകുന്നവരെ അടുപ്പുകല്ലിന്നരികില്‍ കാത്തിരിക്കുമായിരുന്നു. അടുപ്പിടുത്തുനിന്ന് ആളുമാറിക്കഴിയുമ്പോള്‍ പാലുപിഴിഞ്ഞ് അടുപ്പിലേക്കൊഴുക്കിയിരുന്നത്രേ! മറ്റെവിടെയെങ്കിലുമൊഴി്ച്ചാല്‍ അത് കുഞ്ഞിന് കേടാണുപോലും..
പണികഴിഞ്ഞ് വീണ്ടും പുഴനീന്തി മലകയറിയിറങ്ങി വീട്ടിലെത്തുമ്പോള്‍ ഇരുളും.
'പാവം പെണ്ണ്..കരഞ്ഞ് കരഞ്ഞ് ഒന്നു ചപ്പുമ്പളേക്കും ഒറങ്ങിപ്പോകും..പിന്നേം അടുപ്പിന്റടുത്തേക്കു പോണം'.....
ജീവിക്കാനുള്ള ആ ഓട്ടത്തിനിടയിലും അവര്‍ കാടുകണ്ടു. കാട്ടുപൂക്കളേയും ചിത്രശലഭങ്ങളേയും കണ്ടു. പുതിയയിനം വള്ളി കാട്ടില്‍ വരുമ്പോള്‍ വേഗം തിരിച്ചറിഞ്ഞു. അറുപതുവയസ്സിനുമുകളില്‍ പ്രായമുള്ള അവര്‍ കാടുകൊണ്ടാണ് ജീവിതം നീ്ക്കുന്നത്.
ഇപ്പോഴും വിറകിനു പോകും.
സസ്യങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ 'വീപ്പീത്തയുടെ ആരോഗ്യരഹസ്യം' എന്നൊരു ഭാഗമുണ്ടായിരുന്നു. മേലുനൊമ്പരത്തിന് പനിച്ചംപുളിയിലയിട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളി..ചാളമേടിച്ച് പനിച്ചംപുളിയില ഉപ്പും കാന്താരിയും ചേര്‍ത്തരച്ചുണ്ടാക്കുന്ന അട. പുളിയിലച്ചമ്മന്തി..കാട്ടുതാള്...
വായിക്കാനറിയാത്ത വീപ്പീത്താക്ക് അമ്മച്ചി വായിച്ച് കേള്‍പ്പിച്ചപ്പോള്‍ -ആ കൊച്ചിതൊക്കെ ശ്രദ്ധിച്ചത് ഞാനറിഞ്ഞില്ലാല്ലോ...ഇങ്ങനെ കഥയെഴുതുവെങ്കി..എന്തോരം കാര്യങ്ങളാ പറയാനൊള്ളത് -.എന്നു പറഞ്ഞെന്ന്്..
ഒരു യാത്രാനുഭവം എഴുതേണ്ടി വന്നപ്പോള്‍ ആലോചിച്ചത് വിനോദയാത്രകളൊന്നുമായിരുന്നില്ല. പാട്ടും ആട്ടവുമായി പുറംലോകത്തെ അത്രയൊന്നും ശ്രദ്ധിക്കാതെ രണ്ടോ മുന്നോ ദിവസം കറങ്ങി നടന്നതൊക്കെ എന്തെഴുതാനാണെന്നോര്‍ത്തു. അത്തരം യാത്രകള്‍ ആഘോഷമാണ്. അതുകൊണ്ടാണ് വനയാത്രയെക്കുറിച്ചെഴുതാനിരുന്നത്. അതിലല്പം സാഹസികതയുണ്ടായിരുന്നു. ചില യാത്രകള്‍ ഒറ്റയ്ക്കായിരുന്നു. ആ യാത്രയുടെയൊന്നും പിന്നില്‍ വിനോദമായിരുന്നില്ല. ഓരോ ആവശ്യങ്ങള്‍ വന്നു ചേര്‍ന്നപ്പോള്‍ അങ്ങനെയങ്ങ് പോയി. കാടു കയറി. എഴുതിയതൊന്നും പൂര്‍ണ്ണമല്ലെന്നറിയുന്നു. ഇപ്പോള്‍ അത്തരം യാത്രകളില്ല.
സാഹസികയാത്രകള്‍ ഞാനിഷ്ടപ്പെട്ടിരുന്നു. കുറേനാള്‍ മുമ്പ് നൂറോളം പേര് പങ്കെടുത്ത വിനോദയാത്രയില്‍ സഹയാത്രികമാരോട് ഞാനിക്കാര്യം ചോദിച്ചു. പലര്‍ക്കും മലയും കുന്നും കയറാനും കാടുകാണാനും ഇഷ്ടമായിരുന്നു. പക്ഷേ, ഒപ്പമുള്ള പുരുഷന്മാര് പലതും പറഞ്ഞ് മാറ്റിനിര്‍ത്തുന്നുവത്രേ!
ശരിയാണ് ആണിനെ സംബന്ധിച്ച് ഒരു കൂട്ടുകാരനെ കിട്ടിയാല്‍ നേരയങ്ങു പോവുകയായി ശിരുവാണിയിലോ, ചിത്രമൂലയിലോ, ചെമ്പ്രയ്ക്കുമുകളിലേക്കോ...'നിങ്ങള്‍ക്കൊരു ശല്യവുമുണ്ടാക്കില്ല. കൂടെയുണ്ടെന്ന് വിചാരിക്കുകയേ വേണ്ട ..എനിക്കും കാണേണ്ടേ മാനം തൊട്ടു നില്ക്കുന്ന മേഘങ്ങളെ..സന്ധ്യക്ക് കാറ്റത്ത് തോണിയിലൊരു സാഹസികയാത്ര...കാട്ടിലെ പാറയിടുക്കുകളും വെള്ളച്ചാട്ടങ്ങളും. ...മുമ്പില്‍ വന്നുപെടാവുന്ന മൃഗങ്ങളെ..ഇതിന്റെയൊക്കെ അപകടങ്ങളെ'...
എത്ര പറഞ്ഞാലും കൊണ്ടുപോകില്ല. മുമ്പത്തേക്കാളേറെ സ്ത്രീകള്‍ ഉദ്യോഗസ്ഥകളാണ്. സ്വന്തമായി അധ്വാനിക്കുന്ന പണമുണ്ട്. പക്ഷേ, ഒരു സാധാരണ വിനോദയാത്രപോലും ചിലപ്പോള്‍ വിലക്കപ്പെടും.
പുരുഷന്റെ യാത്രവിവരണങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്ന സ്ത്രീയാത്രകളെക്കുറിച്ച്് ഗീതാഞ്ജലി കൃഷ്ണന് എഴുതിയ 'യാത്രയിലെ പെണ്കാഴ്ചകള്' എന്ന ലേഖനം വായിച്ചു നടത്തിയ സംവാദത്തില്‍, ചിലയാത്രകള്‍ നമ്മള് ആഗ്രഹിക്കുകയും പലപ്പോഴും സാധിക്കാതെ വരുന്നതിനെക്കുറിച്ചും പറഞ്ഞപ്പോള്‍ കേട്ടിരുന്ന സ്ത്രീകളേതാണ്ട് എന്റെ സമാനമായ അവസ്ഥയിലായിരുന്നു.
തിരിച്ചിറങ്ങുമ്പോള്‍ ഒരാള്‍ എന്നോട് മാത്രമായി പറഞ്ഞു. 'ഞങ്ങള്‍ ആണുങ്ങള് പലയിടത്തും പോകും. വെള്ളമടിക്കും. രസിക്കും. അതുകണ്ട് പെണ്ണുങ്ങള് തുള്ളണ്ട'
ഈ ലോകം മുഴുവന്‍ എന്നാണ് ഇവര്‍ക്കുമാത്രമായി പതിച്ചു നല്‍കിയത് എന്നും ആ പട്ടയക്കടലാസ് ഒന്നു കാണാനായെങ്കില്‍ എന്നുമോര്ത്ത് നടന്നു. അതും യാത്രയായിരുന്നു. ജീവിതത്തില്‍ ചിലരെ തിരിച്ചറിയാന്‍ കിട്ടിയ യാത്രാനുഭവം.
ചിലര്‍ക്കേ ഈ ലോകത്തുകൂടി സഞ്ചരിക്കാനും സഞ്ചരിച്ചാല്‍ തന്നെ എഴുതാനുമാവൂ. ആഗ്രഹിച്ച ഇടങ്ങളിലുടെ മറ്റാരോ സഞ്ചരിച്ചെഴുതിയ വിവരണങ്ങള്‍ വായിച്ച് മനസ്സുകൊണ്ടൊരുലോകം തീര്‍ത്ത് അതിലൂടെ സഞ്ചരിക്കാം. ശരീരം കൊണ്ട് സഞ്ചരിക്കാവുന്ന ദൂരം ചങ്ങലവട്ടം മാത്രമായേക്കാം. പക്ഷേ, മനസ്സിന്റെ അതിരുകള്‍ ആകാശം തൊടും. മേഘങ്ങളെ ഉമ്മവെയ്ക്കും. നക്ഷത്രങ്ങളോടു കൂടുകൂട്ടും. ആര്‍ക്കു പറയാനാവും പോകരുതെന്ന്...?
കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍
Tuesday, October 11, 2011
സര്‍പ്പശാപം: ചില വിയോജനക്കുറിപ്പുകള്‍
കുറച്ചുദിവസം മുമ്പാണ് ഓഫീസില്‍ നിന്ന് മൂന്നുനാലു പാമ്പിന്‍കുഞ്ഞുങ്ങളെ കിട്ടിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൊണ്ടുവച്ചിരുന്ന സിമന്റുചാക്കുകള്ക്കിടയിലായിരുന്നു ആ പാവങ്ങള്‍. അയ്യോ പാമ്പ് എന്ന് ആര്ത്തുവിളിച്ചവര്ക്കിടയിലെ ധൈര്യശാലികള്‍ അവയെ ഷിമ്മിക്കൂടിനുള്ളിലാക്കി.
സഹപ്രവര്ത്തകരോരുത്തരും പിന്നീട് വളരെ സൂക്ഷിച്ച് കോണിപ്പടി ഇറങ്ങാന്‍ തുടങ്ങി. ചുറ്റും പത്തു പ്രാവശ്യമെങ്കിലും നോക്കാനും... കൂട്ടിനുളളിലായവയെ കാണാന്‍ പലര്‍ക്കും ധൈര്യമുണ്ടായില്ല. പാമ്പിന്റെ വലിപ്പത്തെക്കുറിച്ചും ജാതിയെക്കുറിച്ചും വിഷത്തെപ്പറ്റിയും ചര്‍ച്ചകളേറെ നടന്നു. ആകാംക്ഷ സഹിക്കാഞ്ഞ് എനിക്കും അവയെ ഒന്നു കാണണമെന്നു തോന്നി.
കാണാന്‍ ചെന്നപ്പോള്‍ ഒന്നുമില്ല. പാമ്പെവിടെ എന്ന ചോദ്യത്തിന് അടുത്തുള്ള കാട്ടിലേക്കു നടന്നു സഹപ്രവര്ത്തകന്. പ്ലാസ്റ്റിക് കൂടുമായി വരുന്നതു കണ്ടപ്പോള്‍ ചത്തതാണെന്നാണ് കരുതിയത്. പക്ഷേ, അവ കൂട്ടിനുള്ളില്‍ കിടന്നു പുളയുന്നു. വളവളപ്പന്‍ കുഞ്ഞുങ്ങള്‍.
പാമ്പു കഥകള്‍ എന്റെ ഇഷ്ടവിഷയമായതുകൊണ്ട് വെറുതെ ഒരുത്തരം കിട്ടാനായി ചോദിച്ചു, 'ഇതെന്താ കൊല്ലാതെ കൂട്ടില്‍ കേറ്റിയത്' എന്ന്. 'കൊന്നാലേ ശാപം കിട്ടും' എന്ന ഉത്തരം അല്പം ചിന്തിപ്പിക്കുന്നതായിരുന്നു. അപ്പോള്‍ ഈ കൂട്ടില്‍ കയറ്റി കൂടിന്റെ വാമൂടിക്കെട്ടിയാല്‍ ശ്വാസം മുട്ടിച്ചാവില്ലേ? അതിലും നല്ലത് ആ കാട്ടിനുള്ളിലേക്കു തുറന്നു വിടുന്നതായിരുന്നില്ലേ?
അടിച്ചുകൊന്നാലേ പാപമുള്ളൂ എന്നവര്‍ ചിന്തിച്ചിരിക്കണം.
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ അയല്‍വീട്ടിലെ കുളിമുറിയില്‍ ഒരു സന്ധ്യക്ക് വളവളപ്പന്‍ കയറി. ഒരാള്‍ തല്ലിക്കൊല്ലാന്‍ വടിയെടുത്തു. പക്ഷേ ചുറ്റും കൂടി നിന്നവര്‍ പല അഭിപ്രായക്കാരായി. ചിലരുടെ അഭിപ്രായം ഇങ്ങനെ:
"സന്ധ്യാനേരത്ത് ഒരു വരുത്തുപോക്കുണ്ട്. സാക്ഷാല്‍ നാഗമാണത്. കൊന്നു ശാപം മേടിക്കല്ലേ..."
ഒച്ചപ്പാടിനിടയില്‍ കുളിമുറിയിലെ ബക്കറ്റിനടുത്തു പതുങ്ങിയ പാമ്പിനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കൊല്ലണോ വേണ്ടയോ എന്ന തര്‍ക്കത്തിനും കൊന്നവര്ക്കേല്ക്കേണ്ടി വന്ന ശാപത്തെക്കുറിച്ചുമൊക്കെ കുളിമുറിക്കുപുറത്ത് ചര്‍ച്ച നടക്കുന്നതിനിടയില്‍ ആയുസിനു നീളമുണ്ടായിരുന്ന വളവളപ്പന്‍ ഓവു വഴി രക്ഷപ്പെട്ടു.
രാജിലവും (വളവളപ്പന്‍, മോതിരവളയന്‍, ശംഖുവരയന്‍) അണലി വര്‍ഗ്ഗവും പൊതുവെ നല്ല പാമ്പുകളില്‍ പെടാറില്ല. ഇവിടെ സന്ധ്യാനേരമാണ് രാജിലവര്ഗ്ഗത്തില്പ്പെട്ട പാമ്പിനെ രക്ഷിച്ചത്. മിക്കവാറും ആളുകള്‍ നല്ലപാമ്പിനെ കൊല്ലാറില്ല. നല്ല പാമ്പെന്നാല് മൂര്‍ഖനാണ്. ഐതീഹ്യങ്ങളും ചിത്രങ്ങളും മുഴുവന്‍ പത്തിവിടര്‍ത്തിയ നാഗങ്ങളെ പരിചയപ്പെടുത്തുന്നതുകൊണ്ട് ഒരു സാധാരണ മൂര്‍ഖനെ കണ്ടാലും തങ്കനാഗങ്ങളോട് ഉപമിക്കുകയായി.
ഇത്തരം നാഗങ്ങള്‍ക്ക് പലതരത്തിലെ മാസ്മരവിദ്യകളുണ്ടെന്നും കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടുമെന്നുമാണ് ഒരു കെട്ടുകഥ. പാമ്പിനെ കൊന്നാല്‍ അതിന്റെ ഇണ വന്ന് പകരം വീട്ടുമെന്ന് മറ്റൊരു കഥ. സത്യമെന്തായിരിക്കാം?
എല്ലാപാമ്പുകള്‍ക്കും ഗന്ധഗ്രന്ഥികളുണ്ട്. ക്ഷോഭം വരുമ്പോള്‍ ഈ ഗ്രന്ഥിയില്‍ നിന്നും ഒരുതരം ഗന്ധം പുറത്തു വരാറുണ്ട്. കൊല്ലുകയോ മുറിവേല്‍ക്കുകയോ ചെയ്യുമ്പോള്‍ പാമ്പ് ഈ ഗന്ധം പുറപ്പെടുവിക്കും. അടുത്തുള്ള മറ്റു പാമ്പുകള്‍ ഈ ഗന്ധം തിരിച്ചറിഞ്ഞ് കാര്യമറിയാന്‍ എത്തിയേക്കാം; കൊന്നയാളോട് പകവീട്ടാനല്ല. പക്ഷേ, ഇതില്‍ നിന്നാവാം പാമ്പിനെ കൊന്നാല്‍ ഇണ വന്ന് പക വീട്ടുമെന്ന കഥ പ്രചരിച്ചത്.
നോവിച്ചു വിടുന്ന പാമ്പ് പക വീട്ടുമെന്ന് പരക്കെ കേള്‍ക്കുന്ന മറ്റൊരു കഥയാണ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് മനുഷ്യരാശിയുടെ അത്രതന്നെ പഴക്കമുണ്ടെന്നു പറയാം. മനുഷ്യന് ഏറ്റവുമേറെ കഥകള്‍ കെട്ടിയുണ്ടാക്കിയത് പാമ്പിനുചുറ്റുമായിരിക്കണം. വഴുവഴുപ്പു തോന്നിപ്പിക്കുന്ന സ്ഥൂലപ്രകൃതിയാവാം പാമ്പിനെ ഇത്രയേറെ നിഗൂഢസ്വഭാവിയും മനുഷ്യന്റെ ശത്രുവുമാക്കിയത്. പ്രകൃതിക്ഷോഭങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന് എന്നും ഭയന്നത് പാമ്പുകളെയാണ്.
ഇരതേടുക, വിശ്രമിക്കുക, ശത്രുക്കളില്‍ നിന്നും രക്ഷതേടുക എന്നതിലപ്പുറം ചിന്തിക്കാന്‍ കഴിയുന്ന മസ്തിഷ്കമൊന്നും ഈ ജീവികള്‍ക്കില്ല. മനുഷ്യനുള്ളതുപോലുള്ള വിവേകബുദ്ധി ഒരു ജീവിക്കുമില്ല. മനുഷ്യരെപ്പോലെ മുന്‍കൂട്ടി ചിന്തിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാകാത്ത പാമ്പുകള്ക്കുമേല് പക, അസൂയ, തുടങ്ങിയ കുറ്റങ്ങള്‍ കെട്ടിവെയ്ക്കുന്നതാണ് അസംബന്ധം.
പാമ്പിനെ കണ്ടാല്‍ കൊല്ലണം ചിലര്‍ക്ക്. കൊല്ലാനായില്ലെങ്കില്‍ പരമാവധി ഉപദ്രവിക്കുകയെങ്കിലും വേണം. പ്രാണരക്ഷാര്‍ത്ഥം ഓടുന്ന പാമ്പ് മുമ്പില്‍ കാണുന്ന എന്തിനേയും കടിച്ചേക്കാം. പൂര്‍വ്വ വിരോധം കൊണ്ട് ആര്‍ക്കും കടി കിട്ടിയതായി അറിവില്ല. എന്റെ ചികിത്സാനുഭവങ്ങളില്‍ പക കൊണ്ട് കടിച്ചതായി അറിവില്ല. പലപ്പോഴും ചവിട്ടിയിട്ടാണ് കടിച്ചിട്ടുളളത്. ചിലപ്പോള്‍ പുല്ലരിയുകയോ മറ്റോ ചെയ്യുമ്പോള്‍ കത്തി തട്ടിയും മറ്റും...
വിഷ ചികിത്സ ചെയ്തിരുന്ന ഒരു കുടുംബത്തില്‍ ജനിച്ചിട്ടും കുട്ടിക്കാലത്ത് സന്ധ്യ കഴിഞ്ഞാല്‍ പാമ്പിന്റെ പേരുച്ചരിക്കാനോ പാമ്പുകഥകള് പറയാനോ പാടില്ലായിരുന്നു. പാമ്പിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ തന്നെ മൂര്‍ഖന്‍, ചേര, അണലി എന്നൊന്നും പറയാതെ അത്, ഇത്, ആ സാധനം, ഈ സാധനം എന്നൊക്കെ വേണമായിരുന്നു പറയാന്‍. ഈ വര്‍ത്തമാനങ്ങള്‍ എന്നെ കുറച്ചൊന്നുമല്ല കുഴക്കിയത്. ഒരു സന്ധ്യാനേരത്ത് അത്താമ്മയെ പാമ്പു കടിച്ചപ്പോള്‍ 'എന്നെ ഒരു സാധനം തൊട്ടൂ' എന്നാണ് അതിനെക്കുറിച്ച് പറഞ്ഞത്.. പേരു പറയുന്നതിനെന്താണെന്ന് അത്താമ്മയോടു ചോദിച്ചപ്പോള്‍ അവ വീട്ടിനകത്തേക്ക് കയറി വരുമെന്നായിരുന്നു മറുപടി...
മുതിര്‍ന്നപ്പോള്‍ പാമ്പുകള്‍ക്ക് മനുഷ്യന്റെ ഭാഷ തിരിയുമോ എന്ന് ബലമായ സംശയമുണ്ടായി. ഇന്നും അതു തുടരുന്നുണ്ട്. കാരണം ഇപ്പോഴും പലരും സന്ധ്യക്ക് പോയിട്ട് പകലുപോലും പേരുച്ചരിക്കാന്‍ മടിക്കുന്നു. മൂര്‍ഖന്‍ എന്ന് മലയാളത്തില്‍ പറയുന്ന പേരാണല്ലോ..ഇംഗ്ലീഷിലാവുമ്പോള് കോബ്രയാവും. ഇതൊക്കെ രാത്രി പറയുമ്പോള്‍ ആ പാമ്പ് പതുക്കെ വിളികേട്ടു വരുമത്രേ... അല്ലെങ്കിലും മാസ്മരവിദ്യകളിറിയുന്ന പാമ്പിന് ലോകത്തെ സകല ഭാഷയും മനസ്സിലാകാതെ വയ്യല്ലോ!
അമ്മ ടിവിയില്‍ പാമ്പിനെ കണ്ടാല്‍ പാമ്പെന്നുപോലും പറയില്ലെന്ന്, അതിനെ മാറ്റ് എന്നാണ് പറയുന്നതെന്ന് അടുത്തിടെ ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുമായി സംസാരിക്കുമ്പോള്‍ അവന് പറഞ്ഞു. ഈ വിശ്വാസങ്ങളൊക്കെ എവിടെ നിന്നു വന്നു എന്നും എങ്ങനെ ഇവിടെ ഉറച്ചു നില്ക്കുന്നു എന്നുമാണ് ഇന്നുമറിയാത്തത്.
അടുത്തിടെയാണ് സോറിയാസിസിനു ചികിത്സിച്ചു കൊണ്ടിരുന്ന ആള് വിഷമാണോ എന്ന സംശയത്താല്‍ വന്നത്. കൈയ്യിലും കാലിലും ഒരുതരം ചൊറിയും ചിരങ്ങുമാണ് രോഗം. ചില സമയത്ത് വിസര്പ്പവുമുണ്ട്. പരസ്യത്തില്‍ കണ്ട സോറിയാസിസ് ചികിത്സാകേന്ദ്രത്തില്‍ ഒരു മാസത്തിനടുത്ത് കിടന്നിട്ടും കൂടുകയല്ലാതെ കുറയാതെ വന്നപ്പോള്‍ മറ്റൊരു സോറിയാസിസ് വിദഗ്ധനെ കാണിച്ചപ്പോള്‍ അദ്ദേഹമാണ് വിഷമാണോ എന്നറിയാന്‍ പറഞ്ഞത്. പക്ഷേ, വിഷത്തെ അറിയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ബഹുരസം. ഒരു ജ്യോത്സ്യനെ കാണാനാണ് അദ്ദേഹം പറഞ്ഞത്. ജ്യോത്സ്യനെന്തു പറയുന്നു എന്നു നോക്കൂ എന്ന്.
എനിക്ക് ചികിത്സ അറിയാം എന്നറിയാവുന്നവരായതുകൊണ്ട് ജ്യോത്സനെ കാണുന്നതിനു മുമ്പ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. അവര്‍ സംസാരിക്കുമ്പോഴൊക്കെ ഞാന്‍ ശ്രദ്ധിച്ചത് അവരുടെ മനോഭാവമാണ്. അതുകൊണ്ടുതന്നെ ഒരുകാര്യം വ്യക്തമായിരുന്നു. മുറിവുനോക്കി ലക്ഷണങ്ങള്‍ വച്ച് വിഷമാണോ അല്ലയോ എന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ അവര്‍ ജ്യോത്സ്യനില്‍ വിശ്വസിക്കുന്നുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ മാനസിക സംതൃപ്തിക്കാണ് മുന്‍ഗണന കൊടുക്കാറ്. അതുകൊണ്ടുതന്നെ ജ്യോത്സ്യനെ കണ്ടിട്ട് വന്നാല്‍ മതിയെന്നു പറഞ്ഞു. മുമ്പും ഒന്നു രണ്ടുപേര്‍ മാറാതിരുന്ന ചൊറിയിലും ചിരങ്ങിലും പെട്ട് കൃത്യമായി ചികിത്സ ചെയ്യാതെ ജ്യോത്സ്യനെ കണ്ട് കാലക്കേട്, കണ്ടകശ്ശനി, വിഷമേല്ക്കേണ്ട സമയം എന്നൊക്കെ കേട്ട് ചികിത്സക്കു വന്നിട്ടുണ്ട്. ആ ഓര്‍മയിലും കൂടിയായിരുന്നു ജ്യോത്സ്യനെ കണ്ടിട്ടു വരൂ എന്നു തന്നെ പറഞ്ഞതും. പലപ്പോഴും മനശ്ശാസ്ത്ര സമീപനമാണ് ഇത്തരം കാര്യങ്ങളില്‍ കൂട്ടുനില്‍ക്കൂ എന്നതുകൊണ്ട് വിരോധമുണ്ടെങ്കിലും എതിര്‍ക്കാറില്ല.
പക്ഷേ, കൈയ്യിലെ ചിരങ്ങ് കണ്ട് ജോത്സ്യന് ചോദിച്ചത്രേ, പാമ്പിനെ കൊന്നിട്ടുണ്ടോ എന്ന്. ഇല്ല എന്നുത്തരം. അടുത്ത ചോദ്യം ഉപദ്രവിച്ചിട്ടുണ്ടോ എന്നായിരുന്നു. അതിനും ഇല്ലെന്നു തന്നെ.
വീടിനടുത്ത് അമ്പലമുണ്ടോ, പുറ്റുണ്ടോ, എന്നായി അടുത്ത ചോദ്യങ്ങള്‍ അമ്പലവും പുറ്റുമുണ്ട്. ( ഇവ രണ്ടുമില്ലാത്ത കേരളീയ പരിസരമുണ്ടോ എന്ന സ്വാഭാവിക ചോദ്യം എന്റേത്) പുറ്റു പൊളിച്ചിട്ടുണ്ടോ? ഇല്ല. പക്ഷേ, പറമ്പില്‍ പുറ്റുണ്ടായിരുന്നു. അത് വേറൊരാളാണ് പൊളിച്ചത്. ഏതായാലും പറമ്പിലെ പുറ്റ് പൊളിച്ചത് വേറാളാണെങ്കിലും പാമ്പിന്റെ അധിവാസസ്ഥലം പൊളിച്ചു നീക്കിയതില്‍ ശാപമേറ്റതാണ് ഇപ്പോഴത്തെ രോഗത്തിനു കാരണമെന്ന് ജ്യോത്സന് ശങ്കയ്ക്കിടയില്ലാതെ പറഞ്ഞു.
സ്ത്രീകള്‍ ഗര്‍ഭം ധരിക്കാതിരിക്കുമ്പോള്‍, തുടര്‍ച്ചയായി ഗര്ഭഛിദ്രമുണ്ടാകുമ്പോഴൊക്കെ കുടുംബത്തിലാരെങ്കിലും കൊന്ന പാമ്പിന്റെ തലയിലാണ് ഇതെല്ലാം കെട്ടിവയ്ക്കുന്നത്. പലരുടേയും വീരസാഹസിക കഥകള്‍ പാപത്തിന്റേയും ശാപത്തിന്റേയും കഥകളായി മാറുന്നു അപ്പോള്‍.
ഒരു ജീവിയേയും കൊല്ലാതിരിക്കുക, ഉപദ്രവിക്കാതിരിക്കുക, അവയുടെ ആവാസസ്ഥലം നശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രകൃതിയോട് കാണിക്കുന്ന നന്മയാണ്. ഈ പ്രകൃതിയില്‍ ഏതു ജീവിക്കും വളരാനും നിലനില്ക്കാനുമുള്ള അവകാശമുണ്ട്. അതു നിഷേധിക്കാതിരിക്കുക എന്നേയുള്ളു. അല്ലാതെ പാവം പാമ്പുകള്ക്കുമേല് കെട്ടിവയ്ക്കേണ്ടതല്ല ഈ ശാപഭാരം മുഴുവന്‍.
ഒരു പക്ഷേ, വിരോധാഭാസം എന്നു തന്നെ പറയട്ടെ... യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വിസര്പ്പച്ചൊറിയുടെ രഹസ്യം ചിലന്തി വിഷമായിരുന്നു!!! പുറ്റുപൊളിച്ചതിന് പാമ്പിന്റെ തലയില്‍ കെട്ടിവെച്ച പാപത്തിന്റെ ഭാരം ആരനുഭവിക്കുമോ എന്തോ?
കടപ്പാട് malayal.am
അവിടെ വന്ന comments കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഞാനെന്താണ് എഴുതിയത് comment എഴുതിയവര്‍ എന്താണ് പറഞ്ഞിരിക്കുന്നത് ?
Comments
Padmesh
Padmesh (not verified) - 02/10/2011 - 9:57am
അടുത്തിടെ കേട്ടതാണ്, കേരളത്തിലെ പഴയ കുറെ ആചാരങ്ങളുടെ ഒരു വിവരണം, അതില്‍ പറയുന്നു അന്തരീക്ഷത്തില്‍ oxygen പുറത്തേക്ക് വിടാന്‍ കഴിവുള്ള ചുരുക്കം ചില ജീവികളില്‍ ഒന്നാണ് പാമ്പ് എന്ന് മറ്റൊന്ന് തേനീച്ച . കാവുകളും പാമ്പും, പാമ്പിനു വിളക്ക് വെക്കലും പാമ്പ് പുറ്റും എല്ലാം ചിലപ്പോള്‍ നല്ലൊരു ആവാസ വ്യവസ്ഥ ഉണ്ടാകാന്‍ സഹായകമായേക്കാം എന്നൊരു വിശ്വാസംകൊണ്ടു തന്നെ ആകാം ഇങ്ങനെ ചില വിശ്വാസങ്ങളില്‍ നമ്മളെ പണ്ടുള്ളവര്‍ തളച്ചിട്ടത് അല്ലെങ്കില്‍ എന്നെ നമ്മള് പാമ്പിനെയും ഫ്രൈ ആക്കി തട്ടിയേനെ ....
| Permalink
reply Permalink
ponni iyyar
ponni iyyar (not verified) - 02/10/2011 - 12:36pm
മേല്‍പ്പറഞ്ഞ കാര്യങ്ങളോട് എനിക്ക് പൂര്‍ണമായ വിയോജിപ്പാണുള്ളത് എന്തെന്നാല്‍ സര്‍പ്പ ശാപം സര്‍പ്പ കോപം എന്നിങ്ങനെ ഒന്ന് ഇല്ല എന്നാണ് ലേഖിക എഴുതിയിരിക്കുന്നത്. ഒരു പരിധി വരെ ഇത് ശരിയായിരിക്കാം എന്നാല്‍ വര്‍ഷങ്ങളായി സര്‍പ്പക്കാവുള്ള ഒരു വസ്തു വാങ്ങി ഈ ആള് ഒന്ന് താമസിക്കുക. എന്നിട്ട് ബാക്കി കഥ ഞാന്‍ പറയാം. മേല്‍പ്പറഞ്ഞ ലേഖികയുടെ സര്‍വ്വനാശം അന്ന് മുതല്‍ തുടങ്ങും. അതിനു അതിന്റേതായ കാരണങ്ങള്‍ പൂര്‍ണമായി അറിവുള്ള വ്യക്തിയാണ് ഞാന്‍ . അതിനെ കുറിച്ച് ഇപ്പോള്‍ വിവരിക്കാന്‍ ആഗ്രഹിക്കുന്നില്ല , എന്നാല്‍ മൂര്‍ഖന്റെ പക നൂറ്റാണ്ട് കഴിഞ്ഞാലും തീരില്ല , എന്നാല്‍ സ്നേഹിച്ചാലും ഇതേ അനുഭവം , ഇതെല്ലം അനുഭവതിന്റെ വെളിച്ചത്തില്‍ ആധികാരികമായി പറയാന്‍ കഴിയുന്നു !!!
| Permalink
reply Permalink
naagan
naagan (not verified) - 02/10/2011 - 3:23pm
ശാപങ്ങള്‍ നല്ലതല്ല. യോജിക്കുന്നു. അതിനു ശാസ്ത്രീയാടിസ്ഥാനം ഉണ്ടാവുകയുമില്ല. അതിലും യോജിപ്പ്. പക്ഷെ....ആ വേദനയില്ലേ... പ്രാണന് പിടയുമ്പോഴുള്ള ആ അവസാന വേദന... അതറിയാന്‍ ആ കുഞ്ഞു തലച്ചോറ് ആവശ്യത്തിലധികമല്ലേ...? ശപിക്കട്ടെ. ശപിച്ചു കുലം മുടിക്കട്ടെ. ഗംഗയുടെ നടുവിലെ ഒളിയിടത്തില്‍ പോലും പുഴുവായെത്തി പരമ്പരയുടെ പിന്തുടര്ച്ചക്കാരെ മുഴുവന്‍ കടിച്ചു കൊല്ലട്ടെ. പാപയാഗങ്ങള്‍ക്ക് ചിതി ഒരുക്കുന്നവന്റെ ചിതാഭസ്മം ചിത്ര കൂടങ്ങളുടെ അന്തേവാസികള്‍ക്ക് ജന്മാവകാശമാകട്ടെ.....
| Permalink
reply Permalink
sethulakshmi
sethulakshmi (not verified) - 03/10/2011 - 11:37pm
ശാസ്ത്രീയമായി എന്തിനും വിശകലനമുണ്ടാകാം എങ്കിലും, ഒരു കാര്യം പറയട്ടെ. യുക്തി ചിന്തകല്‍ക്കുമപ്പുറത്തു എന്നെ കുഴക്കിയത്. ധാരാളം സര്‍പ്പക്കാവുകള്‍ ഉള്ള നാടാണ് ഞങ്ങളുടേത്. ഒരു വീട്ടില്‍ തന്നെ മൂന്നും നാലും. അമ്മൂമ്മയൊക്കെ സര്‍പ്പത്തെ കണ്ടിട്ടുണ്ടത്രേ. സ്വര്‍ണ നിറത്തില്‍ തീരെ മെലിഞ്ഞു.. അത്തരം പാമ്പുണ്ടോ..? അന്നൊക്കെ തളിച്ച് കൊട വൈകിയാല്‍ വീട്ടില്‍ പാമ്പ് വരും. ഇതിനു ഞാനും സാക്ഷി. വര്‍ഷത്തില്‍ ഒരിക്കലെ മുറ്റത്തു തന്നെയുള്ള കാവില്‍ നിന്നും പാമ്പ് വന്നിട്ടുള്ളു. അതെങ്ങിനെ..? ഒരിക്കല്‍ ഇങ്ങിനെ വന്ന ഒരു പാമ്പിനെ അമ്മാവന് അടിക്കാന്‍ നോക്കിയപ്പോള്‍ വടിയുടെ നേരെ തല ഉയര്‍ത്തി,അത് കറങ്ങി. പത്തി വിടര്ത്തിയില്ല. പിന്നെ പൊയ്ക്കോളൂ എന്ന് പറഞ്ഞപ്പോള്‍ വളരെ പതുക്കെ സര്‍പ്പക്കാവിലേക്ക് തന്നെ പോയി.
മൈനയ്ക്ക് ഇതെപ്പറ്റി പറയാന്‍ കഴിയുമോ...?
| Permalink
reply Permalink
Sivaram Karayil
Sivaram Karayil (not verified) - 04/10/2011 - 12:54pm
സ്ഥൂല ബുദ്ധികള്‍ക്ക് ഗ്രഹിക്കാന്‍ പറ്റുന്ന ഒന്നല്ല ഹൈന്ദവ തത്വ ശാസ്ത്രവും അതിലെ താന്ത്രിക / വൈദിക ഉപാസന രീതികളും
മുന്നേ പോവുന്ന പെണ്ണിന്റെ കൊഴുപ്പില്‍ പൊട്ടി ഒലിക്കുന്ന ശുക്ല സംഭരണികളും സുന്ദരിക്കുട്ടി ആയി പറമ്പില്‍ മേയുന്ന പശുവിന്റെ മെയ്യില്‍ ബിരിയാണിയും സ്വപ്നം കാണുന്ന മ്ലേച്ചനു ഇതെല്ലാം ദുര്ഗ്രഹ്യം തന്നെ....
താഴെ ചവിട്ടുമ്പോള്‍ ആദി മാതാവിന്റെ ഭൂമി ഭാവത്തിനു ഉണ്ടാകുന്ന വേദനയെ പോലും ചിന്തിച്ച ഋഷി വര്യന്മാരുടെ പിന്മുറക്കാര് ആണ് ഭാരതീയര്‍.. കണ്മുന്നില് കണ്ട അപ്പക്കഷണത്തിന് വേണ്ടി മറുകണ്ടം ചാടിയ മ്ലേച്ചന്മാരുടെ മൂലവും ഹൈന്ദവത തന്നെ....
കുണ്ടലിനി എന്ന് കേള്‍ക്കുമ്പോള്‍ കോഴിക്കോട്ടെ കുണ്ടന്മാരെ പറ്റി ഓര്‍ക്കുന്ന യെവന്മാരോട് / യെവലുമാരോട് വേദം ഒതിയിട്ടെന്തു കാര്യം!!!
വിട്ടു കളയുക!! ഇവളുമാര്‍ക്ക് പറമ്പില്‍ ഇഴയുന്ന ചേരപ്പാമ്പ് ആയി ഇരുന്നോട്ടെ പുണ്യ പുരാതനം ആയ നാഗ / സര്‍പ്പ പ്രതിഷ്ഠകള്‍
| Permalink
reply Permalink
ജിജൊ ടോമി
ജിജൊ ടോമി (not verified) - 05/10/2011 - 9:00am
സര്‍പ്പ ശാപം! പാമ്പിന്റെ പക!!! പാമ്പും കാവ് വാങ്ങി താമസിക്കാന്‍ ഒരു ചലഞ്ചും. ഈ മലയാള്,അംമ്മിനു സ്ഥൂലബുദ്ധിയല്ലാത്ത ഒരൊറ്റ വായനക്കാരന് പോലുമില്ലേ എന്റെ പാമ്പുമേയ്ക്കാട്ട് നാഗത്താനേ? :)))
| Permalink
reply Permalink
റോബി
റോബി (not verified) - 05/10/2011 - 9:46am
പാമ്പും തേനീച്ചയുമടക്കമുള്ള എല്ലാ ജീവികളും ഓക്സിജന്‍ ശ്വസിച്ച് കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തേക്ക് വിടുകയാണു ചെയ്യുന്നത്. ശരീരത്തിലെത്തുന്ന ഓക്സിജനു എന്തു സംഭവിക്കുന്നെന്നും ഓക്സിജന്റെ ആവശ്യമെന്തെന്നും ആലോചിച്ചാല്‍ ഈ അന്ധവിശ്വാസത്തിന്റെ പുറകേ പോകേണ്ട കാര്യം പദ്മേഷിനുണ്ടാകില്ല.
പാമ്പിനെ ആരാധിച്ചതും വിളക്കുവെച്ചതുമൊക്കെ നല്ല ആവാസവ്യവസ്ഥ ഉണ്ടാക്കാനല്ല, അവയോടുള്ള പേടികൊണ്ടാണ്. പേടിയുള്ളതിനെ ആരാധിക്കുക എന്നത് അറിവില്ലാത്ത മനുഷ്യന്റെ സ്വഭാവമാണ്.
എന്നാല്‍ മൂര്‍ഖന്റെ പക നൂറ്റാണ്ട് കഴിഞ്ഞാലും തീരില്ല , എന്നാല്‍ സ്നേഹിച്ചാലും ഇതേ അനുഭവം
മൂര്‍ഖന്റെ പരമാവധി ജീവിതകാലം 20 വര്‍ഷമാണ്.
അമ്മൂമ്മയൊക്കെ സര്‍പ്പത്തെ കണ്ടിട്ടുണ്ടത്രേ
എന്റെ അമ്മൂമ്മ മൂന്നു തലയുള്ള പാമ്പിനെ കണ്ടിട്ടുണ്ടത്രേ..! ഉവ്വ, അമ്മൂമ്മയായതുകൊണ്ട് ഞാനങ്ങു വിശ്വസിച്ചു.
ഇങ്ങിനെ വന്ന ഒരു പാമ്പിനെ അമ്മാവന് അടിക്കാന്‍ നോക്കിയപ്പോള്‍ വടിയുടെ നേരെ തല ഉയര്‍ത്തി,അത് കറങ്ങി. പത്തി വിടര്ത്തിയില്ല. പിന്നെ പൊയ്ക്കോളൂ എന്ന് പറഞ്ഞപ്പോള്‍ വളരെ പതുക്കെ സര്‍പ്പക്കാവിലേക്ക് തന്നെ പോയി.
പത്തിയില്ലാത്ത പാമ്പാണെങ്കില്‍ പത്തി വിടര്‍ത്തില്ല. പൊയ്ക്കൊള്ളു എന്നു പറയാതെ തന്നെ ഒരുമാതിരി പാമ്പൊക്കെ അടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെടും. അതു കാവാണെങ്കില്‍ അങ്ങോട്ട്.
| Permalink
reply Permalink
Anonymous
Anonymous (not verified) - 05/10/2011 - 4:29pm
ചിലര്‍ക്ക് പശുവിനെ കാണുമ്പോഴാ പൊട്ടി ഒലിക്കുന്നതെന്നു Sivaram Karayilന്റെ കമന്റു ("സുന്ദരിക്കുട്ടി ആയി പറമ്പില്‍ മേയുന്ന പശു") വായിച്ചപ്പോഴാണ് വ്യക്തമായത്. അത്തരക്കാര്‍ IPC Section 377 ഒന്ന് നോക്കിയേക്ക് കേട്ടോ...
| Permalink
reply Permalink
Sivaram Karayil
Sivaram Karayil (not verified) - 06/10/2011 - 12:46pm
സൃഷ്ടി വേറെ, സൃഷ്ടാവ് വേറെ, ഞാന്‍ വേറെ, എന്ന് ചിന്തിക്കുന്ന, ചിന്തിക്കാന്‍ പഠിപ്പിക്കുന്ന മ്ലേച്ചനു, ആടിന്റെ കാഷ്ടവും കൂര്‍ക്കയുടെ കിഴങ്ങും സമം!!
ലിംഗ ആരാധനയുടെ തത്വം മനസ്സില്‍ ആക്കാന്‍ തക്ക ശക്തി ഇല്ലാത്ത നാടീ വ്യൂഹം ചുമന്നു നടന്നവന് ലിംഗഛേദി ആയതില്‍ അത്ഭുതം ഇല്ല!! എന്നിട്ട് ചെയ്യുന്നതോ ലിംഗ ആരാധനയും!!
യാതൊരു തത്വവും അറിയാതെ സൂര്യ ദേവന് പ്രിയപ്പെട്ട ദിവസം കുളിക്കാതെ ഉറക്കച്ചടവ് മാറ്റാതെ "അര"മനകളില്‍ കയറി ഇറങ്ങുന്നവന് ഗ്രഹിക്കാന്‍ കഴിയുമോ പ്രപഞ്ച ഊര്‍ജ കേന്ദ്രത്തെ പറ്റിയുള്ള ഹൈന്ദവ ശാസ്ത്രീയ ദര്‍ശനം?
ഈ ഊര്‍ജ പ്രവാഹത്തിന്റെ മാനുഷികമായ ഊര്ധ്വ അധോ ഗതികളെപ്പറ്റി ഒക്കെ സംസാരിക്കാന്‍ തക്ക നിലവാരം ഇല്ലാത്തവന്/ഇല്ലാതവള്‍ക്ക് നാഗ / സര്‍പ ആരാധനയെ പറ്റി പറയാന്‍ എന്ത് ജ്ഞാനം ?
പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് എന്ന് പറയുന്ന ശ്രീനിവാസന് വിറ്റ് നു പോലും ഈ മ്ലേച്ച ബുദ്ധികളെക്കാള്‍ നിലവാരം ഉണ്ട്!!
ഒരു ചെറിയ ഇടവേള നോക്കി ഓരോ ഹൈന്ദവ രീതികളെ വിമര്‍ശിക്കാന്‍ നോക്കുന്ന ഗതികെട്ട കൂട്ടം. ബിരിയാണിയുടെ എല്ലില്‍ കുത്തല് മാറാന്‍ വേറെ വഴി നോക്കുക!!
| Permalink
reply Permalink
anu warrier
anu warrier (not verified) - 06/10/2011 - 1:51pm
താഴെ ചവിട്ടുമ്പോള്‍ ആദി മാതാവിന്റെ ഭൂമി ഭാവത്തിനു ഉണ്ടാകുന്ന വേദനയെ പോലും ചിന്തിച്ച ഋഷി വര്യന്മാരുടെ പിന്മുറക്കാര് ആണ് ഭാരതീയര്‍.. കണ്മുന്നില് കണ്ട അപ്പക്കഷണത്തിന് വേണ്ടി മറുകണ്ടം ചാടിയ മ്ലേച്ചന്മാരുടെ മൂലവും ഹൈന്ദവത തന്നെ.
അതെയതെ... ഇതേ ഋഷി വര്യന്മാര് തന്നെയാണ് വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയോഴിക്കാന്‍ ഉപദേശിക്കുന്നതും.... സുന്ദരമായ ഒരു സര്‍പ്പക്കാവ് നശിപ്പിച്ച് പ്രതിഷ്ഠ മാത്രമായപ്പോള്‍ അത് തല്ലിപ്പൊളിക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഞാന്‍... വര്‍ഷം പത്തു കഴിഞ്ഞിട്ടും ആരും എന്നെ തിരഞ്ഞു വരാഞ്ഞത് പക മറന്നത് കൊണ്ടാവും... സഹജീവി സ്നേഹവും ഭയവുമോക്കെയാവാം.. പക്ഷെ ശാസ്ത്രം പറയുമ്പോ അസഭ്യം പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്നവരോട് എന്ത് പറയാന്‍?
|
സഹപ്രവര്ത്തകരോരുത്തരും പിന്നീട് വളരെ സൂക്ഷിച്ച് കോണിപ്പടി ഇറങ്ങാന്‍ തുടങ്ങി. ചുറ്റും പത്തു പ്രാവശ്യമെങ്കിലും നോക്കാനും... കൂട്ടിനുളളിലായവയെ കാണാന്‍ പലര്‍ക്കും ധൈര്യമുണ്ടായില്ല. പാമ്പിന്റെ വലിപ്പത്തെക്കുറിച്ചും ജാതിയെക്കുറിച്ചും വിഷത്തെപ്പറ്റിയും ചര്‍ച്ചകളേറെ നടന്നു. ആകാംക്ഷ സഹിക്കാഞ്ഞ് എനിക്കും അവയെ ഒന്നു കാണണമെന്നു തോന്നി.
കാണാന്‍ ചെന്നപ്പോള്‍ ഒന്നുമില്ല. പാമ്പെവിടെ എന്ന ചോദ്യത്തിന് അടുത്തുള്ള കാട്ടിലേക്കു നടന്നു സഹപ്രവര്ത്തകന്. പ്ലാസ്റ്റിക് കൂടുമായി വരുന്നതു കണ്ടപ്പോള്‍ ചത്തതാണെന്നാണ് കരുതിയത്. പക്ഷേ, അവ കൂട്ടിനുള്ളില്‍ കിടന്നു പുളയുന്നു. വളവളപ്പന്‍ കുഞ്ഞുങ്ങള്‍.
പാമ്പു കഥകള്‍ എന്റെ ഇഷ്ടവിഷയമായതുകൊണ്ട് വെറുതെ ഒരുത്തരം കിട്ടാനായി ചോദിച്ചു, 'ഇതെന്താ കൊല്ലാതെ കൂട്ടില്‍ കേറ്റിയത്' എന്ന്. 'കൊന്നാലേ ശാപം കിട്ടും' എന്ന ഉത്തരം അല്പം ചിന്തിപ്പിക്കുന്നതായിരുന്നു. അപ്പോള്‍ ഈ കൂട്ടില്‍ കയറ്റി കൂടിന്റെ വാമൂടിക്കെട്ടിയാല്‍ ശ്വാസം മുട്ടിച്ചാവില്ലേ? അതിലും നല്ലത് ആ കാട്ടിനുള്ളിലേക്കു തുറന്നു വിടുന്നതായിരുന്നില്ലേ?
അടിച്ചുകൊന്നാലേ പാപമുള്ളൂ എന്നവര്‍ ചിന്തിച്ചിരിക്കണം.
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ അയല്‍വീട്ടിലെ കുളിമുറിയില്‍ ഒരു സന്ധ്യക്ക് വളവളപ്പന്‍ കയറി. ഒരാള്‍ തല്ലിക്കൊല്ലാന്‍ വടിയെടുത്തു. പക്ഷേ ചുറ്റും കൂടി നിന്നവര്‍ പല അഭിപ്രായക്കാരായി. ചിലരുടെ അഭിപ്രായം ഇങ്ങനെ:
"സന്ധ്യാനേരത്ത് ഒരു വരുത്തുപോക്കുണ്ട്. സാക്ഷാല്‍ നാഗമാണത്. കൊന്നു ശാപം മേടിക്കല്ലേ..."
ഒച്ചപ്പാടിനിടയില്‍ കുളിമുറിയിലെ ബക്കറ്റിനടുത്തു പതുങ്ങിയ പാമ്പിനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കൊല്ലണോ വേണ്ടയോ എന്ന തര്‍ക്കത്തിനും കൊന്നവര്ക്കേല്ക്കേണ്ടി വന്ന ശാപത്തെക്കുറിച്ചുമൊക്കെ കുളിമുറിക്കുപുറത്ത് ചര്‍ച്ച നടക്കുന്നതിനിടയില്‍ ആയുസിനു നീളമുണ്ടായിരുന്ന വളവളപ്പന്‍ ഓവു വഴി രക്ഷപ്പെട്ടു.
രാജിലവും (വളവളപ്പന്‍, മോതിരവളയന്‍, ശംഖുവരയന്‍) അണലി വര്‍ഗ്ഗവും പൊതുവെ നല്ല പാമ്പുകളില്‍ പെടാറില്ല. ഇവിടെ സന്ധ്യാനേരമാണ് രാജിലവര്ഗ്ഗത്തില്പ്പെട്ട പാമ്പിനെ രക്ഷിച്ചത്. മിക്കവാറും ആളുകള്‍ നല്ലപാമ്പിനെ കൊല്ലാറില്ല. നല്ല പാമ്പെന്നാല് മൂര്‍ഖനാണ്. ഐതീഹ്യങ്ങളും ചിത്രങ്ങളും മുഴുവന്‍ പത്തിവിടര്‍ത്തിയ നാഗങ്ങളെ പരിചയപ്പെടുത്തുന്നതുകൊണ്ട് ഒരു സാധാരണ മൂര്‍ഖനെ കണ്ടാലും തങ്കനാഗങ്ങളോട് ഉപമിക്കുകയായി.
ഇത്തരം നാഗങ്ങള്‍ക്ക് പലതരത്തിലെ മാസ്മരവിദ്യകളുണ്ടെന്നും കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടുമെന്നുമാണ് ഒരു കെട്ടുകഥ. പാമ്പിനെ കൊന്നാല്‍ അതിന്റെ ഇണ വന്ന് പകരം വീട്ടുമെന്ന് മറ്റൊരു കഥ. സത്യമെന്തായിരിക്കാം?
എല്ലാപാമ്പുകള്‍ക്കും ഗന്ധഗ്രന്ഥികളുണ്ട്. ക്ഷോഭം വരുമ്പോള്‍ ഈ ഗ്രന്ഥിയില്‍ നിന്നും ഒരുതരം ഗന്ധം പുറത്തു വരാറുണ്ട്. കൊല്ലുകയോ മുറിവേല്‍ക്കുകയോ ചെയ്യുമ്പോള്‍ പാമ്പ് ഈ ഗന്ധം പുറപ്പെടുവിക്കും. അടുത്തുള്ള മറ്റു പാമ്പുകള്‍ ഈ ഗന്ധം തിരിച്ചറിഞ്ഞ് കാര്യമറിയാന്‍ എത്തിയേക്കാം; കൊന്നയാളോട് പകവീട്ടാനല്ല. പക്ഷേ, ഇതില്‍ നിന്നാവാം പാമ്പിനെ കൊന്നാല്‍ ഇണ വന്ന് പക വീട്ടുമെന്ന കഥ പ്രചരിച്ചത്.
നോവിച്ചു വിടുന്ന പാമ്പ് പക വീട്ടുമെന്ന് പരക്കെ കേള്‍ക്കുന്ന മറ്റൊരു കഥയാണ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് മനുഷ്യരാശിയുടെ അത്രതന്നെ പഴക്കമുണ്ടെന്നു പറയാം. മനുഷ്യന് ഏറ്റവുമേറെ കഥകള്‍ കെട്ടിയുണ്ടാക്കിയത് പാമ്പിനുചുറ്റുമായിരിക്കണം. വഴുവഴുപ്പു തോന്നിപ്പിക്കുന്ന സ്ഥൂലപ്രകൃതിയാവാം പാമ്പിനെ ഇത്രയേറെ നിഗൂഢസ്വഭാവിയും മനുഷ്യന്റെ ശത്രുവുമാക്കിയത്. പ്രകൃതിക്ഷോഭങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന് എന്നും ഭയന്നത് പാമ്പുകളെയാണ്.
ഇരതേടുക, വിശ്രമിക്കുക, ശത്രുക്കളില്‍ നിന്നും രക്ഷതേടുക എന്നതിലപ്പുറം ചിന്തിക്കാന്‍ കഴിയുന്ന മസ്തിഷ്കമൊന്നും ഈ ജീവികള്‍ക്കില്ല. മനുഷ്യനുള്ളതുപോലുള്ള വിവേകബുദ്ധി ഒരു ജീവിക്കുമില്ല. മനുഷ്യരെപ്പോലെ മുന്‍കൂട്ടി ചിന്തിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാകാത്ത പാമ്പുകള്ക്കുമേല് പക, അസൂയ, തുടങ്ങിയ കുറ്റങ്ങള്‍ കെട്ടിവെയ്ക്കുന്നതാണ് അസംബന്ധം.
പാമ്പിനെ കണ്ടാല്‍ കൊല്ലണം ചിലര്‍ക്ക്. കൊല്ലാനായില്ലെങ്കില്‍ പരമാവധി ഉപദ്രവിക്കുകയെങ്കിലും വേണം. പ്രാണരക്ഷാര്‍ത്ഥം ഓടുന്ന പാമ്പ് മുമ്പില്‍ കാണുന്ന എന്തിനേയും കടിച്ചേക്കാം. പൂര്‍വ്വ വിരോധം കൊണ്ട് ആര്‍ക്കും കടി കിട്ടിയതായി അറിവില്ല. എന്റെ ചികിത്സാനുഭവങ്ങളില്‍ പക കൊണ്ട് കടിച്ചതായി അറിവില്ല. പലപ്പോഴും ചവിട്ടിയിട്ടാണ് കടിച്ചിട്ടുളളത്. ചിലപ്പോള്‍ പുല്ലരിയുകയോ മറ്റോ ചെയ്യുമ്പോള്‍ കത്തി തട്ടിയും മറ്റും...
വിഷ ചികിത്സ ചെയ്തിരുന്ന ഒരു കുടുംബത്തില്‍ ജനിച്ചിട്ടും കുട്ടിക്കാലത്ത് സന്ധ്യ കഴിഞ്ഞാല്‍ പാമ്പിന്റെ പേരുച്ചരിക്കാനോ പാമ്പുകഥകള് പറയാനോ പാടില്ലായിരുന്നു. പാമ്പിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ തന്നെ മൂര്‍ഖന്‍, ചേര, അണലി എന്നൊന്നും പറയാതെ അത്, ഇത്, ആ സാധനം, ഈ സാധനം എന്നൊക്കെ വേണമായിരുന്നു പറയാന്‍. ഈ വര്‍ത്തമാനങ്ങള്‍ എന്നെ കുറച്ചൊന്നുമല്ല കുഴക്കിയത്. ഒരു സന്ധ്യാനേരത്ത് അത്താമ്മയെ പാമ്പു കടിച്ചപ്പോള്‍ 'എന്നെ ഒരു സാധനം തൊട്ടൂ' എന്നാണ് അതിനെക്കുറിച്ച് പറഞ്ഞത്.. പേരു പറയുന്നതിനെന്താണെന്ന് അത്താമ്മയോടു ചോദിച്ചപ്പോള്‍ അവ വീട്ടിനകത്തേക്ക് കയറി വരുമെന്നായിരുന്നു മറുപടി...
മുതിര്‍ന്നപ്പോള്‍ പാമ്പുകള്‍ക്ക് മനുഷ്യന്റെ ഭാഷ തിരിയുമോ എന്ന് ബലമായ സംശയമുണ്ടായി. ഇന്നും അതു തുടരുന്നുണ്ട്. കാരണം ഇപ്പോഴും പലരും സന്ധ്യക്ക് പോയിട്ട് പകലുപോലും പേരുച്ചരിക്കാന്‍ മടിക്കുന്നു. മൂര്‍ഖന്‍ എന്ന് മലയാളത്തില്‍ പറയുന്ന പേരാണല്ലോ..ഇംഗ്ലീഷിലാവുമ്പോള് കോബ്രയാവും. ഇതൊക്കെ രാത്രി പറയുമ്പോള്‍ ആ പാമ്പ് പതുക്കെ വിളികേട്ടു വരുമത്രേ... അല്ലെങ്കിലും മാസ്മരവിദ്യകളിറിയുന്ന പാമ്പിന് ലോകത്തെ സകല ഭാഷയും മനസ്സിലാകാതെ വയ്യല്ലോ!
അമ്മ ടിവിയില്‍ പാമ്പിനെ കണ്ടാല്‍ പാമ്പെന്നുപോലും പറയില്ലെന്ന്, അതിനെ മാറ്റ് എന്നാണ് പറയുന്നതെന്ന് അടുത്തിടെ ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുമായി സംസാരിക്കുമ്പോള്‍ അവന് പറഞ്ഞു. ഈ വിശ്വാസങ്ങളൊക്കെ എവിടെ നിന്നു വന്നു എന്നും എങ്ങനെ ഇവിടെ ഉറച്ചു നില്ക്കുന്നു എന്നുമാണ് ഇന്നുമറിയാത്തത്.
അടുത്തിടെയാണ് സോറിയാസിസിനു ചികിത്സിച്ചു കൊണ്ടിരുന്ന ആള് വിഷമാണോ എന്ന സംശയത്താല്‍ വന്നത്. കൈയ്യിലും കാലിലും ഒരുതരം ചൊറിയും ചിരങ്ങുമാണ് രോഗം. ചില സമയത്ത് വിസര്പ്പവുമുണ്ട്. പരസ്യത്തില്‍ കണ്ട സോറിയാസിസ് ചികിത്സാകേന്ദ്രത്തില്‍ ഒരു മാസത്തിനടുത്ത് കിടന്നിട്ടും കൂടുകയല്ലാതെ കുറയാതെ വന്നപ്പോള്‍ മറ്റൊരു സോറിയാസിസ് വിദഗ്ധനെ കാണിച്ചപ്പോള്‍ അദ്ദേഹമാണ് വിഷമാണോ എന്നറിയാന്‍ പറഞ്ഞത്. പക്ഷേ, വിഷത്തെ അറിയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ബഹുരസം. ഒരു ജ്യോത്സ്യനെ കാണാനാണ് അദ്ദേഹം പറഞ്ഞത്. ജ്യോത്സ്യനെന്തു പറയുന്നു എന്നു നോക്കൂ എന്ന്.
എനിക്ക് ചികിത്സ അറിയാം എന്നറിയാവുന്നവരായതുകൊണ്ട് ജ്യോത്സനെ കാണുന്നതിനു മുമ്പ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. അവര്‍ സംസാരിക്കുമ്പോഴൊക്കെ ഞാന്‍ ശ്രദ്ധിച്ചത് അവരുടെ മനോഭാവമാണ്. അതുകൊണ്ടുതന്നെ ഒരുകാര്യം വ്യക്തമായിരുന്നു. മുറിവുനോക്കി ലക്ഷണങ്ങള്‍ വച്ച് വിഷമാണോ അല്ലയോ എന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ അവര്‍ ജ്യോത്സ്യനില്‍ വിശ്വസിക്കുന്നുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ മാനസിക സംതൃപ്തിക്കാണ് മുന്‍ഗണന കൊടുക്കാറ്. അതുകൊണ്ടുതന്നെ ജ്യോത്സ്യനെ കണ്ടിട്ട് വന്നാല്‍ മതിയെന്നു പറഞ്ഞു. മുമ്പും ഒന്നു രണ്ടുപേര്‍ മാറാതിരുന്ന ചൊറിയിലും ചിരങ്ങിലും പെട്ട് കൃത്യമായി ചികിത്സ ചെയ്യാതെ ജ്യോത്സ്യനെ കണ്ട് കാലക്കേട്, കണ്ടകശ്ശനി, വിഷമേല്ക്കേണ്ട സമയം എന്നൊക്കെ കേട്ട് ചികിത്സക്കു വന്നിട്ടുണ്ട്. ആ ഓര്‍മയിലും കൂടിയായിരുന്നു ജ്യോത്സ്യനെ കണ്ടിട്ടു വരൂ എന്നു തന്നെ പറഞ്ഞതും. പലപ്പോഴും മനശ്ശാസ്ത്ര സമീപനമാണ് ഇത്തരം കാര്യങ്ങളില്‍ കൂട്ടുനില്‍ക്കൂ എന്നതുകൊണ്ട് വിരോധമുണ്ടെങ്കിലും എതിര്‍ക്കാറില്ല.
പക്ഷേ, കൈയ്യിലെ ചിരങ്ങ് കണ്ട് ജോത്സ്യന് ചോദിച്ചത്രേ, പാമ്പിനെ കൊന്നിട്ടുണ്ടോ എന്ന്. ഇല്ല എന്നുത്തരം. അടുത്ത ചോദ്യം ഉപദ്രവിച്ചിട്ടുണ്ടോ എന്നായിരുന്നു. അതിനും ഇല്ലെന്നു തന്നെ.
വീടിനടുത്ത് അമ്പലമുണ്ടോ, പുറ്റുണ്ടോ, എന്നായി അടുത്ത ചോദ്യങ്ങള്‍ അമ്പലവും പുറ്റുമുണ്ട്. ( ഇവ രണ്ടുമില്ലാത്ത കേരളീയ പരിസരമുണ്ടോ എന്ന സ്വാഭാവിക ചോദ്യം എന്റേത്) പുറ്റു പൊളിച്ചിട്ടുണ്ടോ? ഇല്ല. പക്ഷേ, പറമ്പില്‍ പുറ്റുണ്ടായിരുന്നു. അത് വേറൊരാളാണ് പൊളിച്ചത്. ഏതായാലും പറമ്പിലെ പുറ്റ് പൊളിച്ചത് വേറാളാണെങ്കിലും പാമ്പിന്റെ അധിവാസസ്ഥലം പൊളിച്ചു നീക്കിയതില്‍ ശാപമേറ്റതാണ് ഇപ്പോഴത്തെ രോഗത്തിനു കാരണമെന്ന് ജ്യോത്സന് ശങ്കയ്ക്കിടയില്ലാതെ പറഞ്ഞു.
സ്ത്രീകള്‍ ഗര്‍ഭം ധരിക്കാതിരിക്കുമ്പോള്‍, തുടര്‍ച്ചയായി ഗര്ഭഛിദ്രമുണ്ടാകുമ്പോഴൊക്കെ കുടുംബത്തിലാരെങ്കിലും കൊന്ന പാമ്പിന്റെ തലയിലാണ് ഇതെല്ലാം കെട്ടിവയ്ക്കുന്നത്. പലരുടേയും വീരസാഹസിക കഥകള്‍ പാപത്തിന്റേയും ശാപത്തിന്റേയും കഥകളായി മാറുന്നു അപ്പോള്‍.
ഒരു ജീവിയേയും കൊല്ലാതിരിക്കുക, ഉപദ്രവിക്കാതിരിക്കുക, അവയുടെ ആവാസസ്ഥലം നശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രകൃതിയോട് കാണിക്കുന്ന നന്മയാണ്. ഈ പ്രകൃതിയില്‍ ഏതു ജീവിക്കും വളരാനും നിലനില്ക്കാനുമുള്ള അവകാശമുണ്ട്. അതു നിഷേധിക്കാതിരിക്കുക എന്നേയുള്ളു. അല്ലാതെ പാവം പാമ്പുകള്ക്കുമേല് കെട്ടിവയ്ക്കേണ്ടതല്ല ഈ ശാപഭാരം മുഴുവന്‍.
ഒരു പക്ഷേ, വിരോധാഭാസം എന്നു തന്നെ പറയട്ടെ... യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വിസര്പ്പച്ചൊറിയുടെ രഹസ്യം ചിലന്തി വിഷമായിരുന്നു!!! പുറ്റുപൊളിച്ചതിന് പാമ്പിന്റെ തലയില്‍ കെട്ടിവെച്ച പാപത്തിന്റെ ഭാരം ആരനുഭവിക്കുമോ എന്തോ?
കടപ്പാട് malayal.am
അവിടെ വന്ന comments കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഞാനെന്താണ് എഴുതിയത് comment എഴുതിയവര്‍ എന്താണ് പറഞ്ഞിരിക്കുന്നത് ?
Comments
Padmesh
Padmesh (not verified) - 02/10/2011 - 9:57am
അടുത്തിടെ കേട്ടതാണ്, കേരളത്തിലെ പഴയ കുറെ ആചാരങ്ങളുടെ ഒരു വിവരണം, അതില്‍ പറയുന്നു അന്തരീക്ഷത്തില്‍ oxygen പുറത്തേക്ക് വിടാന്‍ കഴിവുള്ള ചുരുക്കം ചില ജീവികളില്‍ ഒന്നാണ് പാമ്പ് എന്ന് മറ്റൊന്ന് തേനീച്ച . കാവുകളും പാമ്പും, പാമ്പിനു വിളക്ക് വെക്കലും പാമ്പ് പുറ്റും എല്ലാം ചിലപ്പോള്‍ നല്ലൊരു ആവാസ വ്യവസ്ഥ ഉണ്ടാകാന്‍ സഹായകമായേക്കാം എന്നൊരു വിശ്വാസംകൊണ്ടു തന്നെ ആകാം ഇങ്ങനെ ചില വിശ്വാസങ്ങളില്‍ നമ്മളെ പണ്ടുള്ളവര്‍ തളച്ചിട്ടത് അല്ലെങ്കില്‍ എന്നെ നമ്മള് പാമ്പിനെയും ഫ്രൈ ആക്കി തട്ടിയേനെ ....
| Permalink
reply Permalink
ponni iyyar
ponni iyyar (not verified) - 02/10/2011 - 12:36pm
മേല്‍പ്പറഞ്ഞ കാര്യങ്ങളോട് എനിക്ക് പൂര്‍ണമായ വിയോജിപ്പാണുള്ളത് എന്തെന്നാല്‍ സര്‍പ്പ ശാപം സര്‍പ്പ കോപം എന്നിങ്ങനെ ഒന്ന് ഇല്ല എന്നാണ് ലേഖിക എഴുതിയിരിക്കുന്നത്. ഒരു പരിധി വരെ ഇത് ശരിയായിരിക്കാം എന്നാല്‍ വര്‍ഷങ്ങളായി സര്‍പ്പക്കാവുള്ള ഒരു വസ്തു വാങ്ങി ഈ ആള് ഒന്ന് താമസിക്കുക. എന്നിട്ട് ബാക്കി കഥ ഞാന്‍ പറയാം. മേല്‍പ്പറഞ്ഞ ലേഖികയുടെ സര്‍വ്വനാശം അന്ന് മുതല്‍ തുടങ്ങും. അതിനു അതിന്റേതായ കാരണങ്ങള്‍ പൂര്‍ണമായി അറിവുള്ള വ്യക്തിയാണ് ഞാന്‍ . അതിനെ കുറിച്ച് ഇപ്പോള്‍ വിവരിക്കാന്‍ ആഗ്രഹിക്കുന്നില്ല , എന്നാല്‍ മൂര്‍ഖന്റെ പക നൂറ്റാണ്ട് കഴിഞ്ഞാലും തീരില്ല , എന്നാല്‍ സ്നേഹിച്ചാലും ഇതേ അനുഭവം , ഇതെല്ലം അനുഭവതിന്റെ വെളിച്ചത്തില്‍ ആധികാരികമായി പറയാന്‍ കഴിയുന്നു !!!
| Permalink
reply Permalink
naagan
naagan (not verified) - 02/10/2011 - 3:23pm
ശാപങ്ങള്‍ നല്ലതല്ല. യോജിക്കുന്നു. അതിനു ശാസ്ത്രീയാടിസ്ഥാനം ഉണ്ടാവുകയുമില്ല. അതിലും യോജിപ്പ്. പക്ഷെ....ആ വേദനയില്ലേ... പ്രാണന് പിടയുമ്പോഴുള്ള ആ അവസാന വേദന... അതറിയാന്‍ ആ കുഞ്ഞു തലച്ചോറ് ആവശ്യത്തിലധികമല്ലേ...? ശപിക്കട്ടെ. ശപിച്ചു കുലം മുടിക്കട്ടെ. ഗംഗയുടെ നടുവിലെ ഒളിയിടത്തില്‍ പോലും പുഴുവായെത്തി പരമ്പരയുടെ പിന്തുടര്ച്ചക്കാരെ മുഴുവന്‍ കടിച്ചു കൊല്ലട്ടെ. പാപയാഗങ്ങള്‍ക്ക് ചിതി ഒരുക്കുന്നവന്റെ ചിതാഭസ്മം ചിത്ര കൂടങ്ങളുടെ അന്തേവാസികള്‍ക്ക് ജന്മാവകാശമാകട്ടെ.....
| Permalink
reply Permalink
sethulakshmi
sethulakshmi (not verified) - 03/10/2011 - 11:37pm
ശാസ്ത്രീയമായി എന്തിനും വിശകലനമുണ്ടാകാം എങ്കിലും, ഒരു കാര്യം പറയട്ടെ. യുക്തി ചിന്തകല്‍ക്കുമപ്പുറത്തു എന്നെ കുഴക്കിയത്. ധാരാളം സര്‍പ്പക്കാവുകള്‍ ഉള്ള നാടാണ് ഞങ്ങളുടേത്. ഒരു വീട്ടില്‍ തന്നെ മൂന്നും നാലും. അമ്മൂമ്മയൊക്കെ സര്‍പ്പത്തെ കണ്ടിട്ടുണ്ടത്രേ. സ്വര്‍ണ നിറത്തില്‍ തീരെ മെലിഞ്ഞു.. അത്തരം പാമ്പുണ്ടോ..? അന്നൊക്കെ തളിച്ച് കൊട വൈകിയാല്‍ വീട്ടില്‍ പാമ്പ് വരും. ഇതിനു ഞാനും സാക്ഷി. വര്‍ഷത്തില്‍ ഒരിക്കലെ മുറ്റത്തു തന്നെയുള്ള കാവില്‍ നിന്നും പാമ്പ് വന്നിട്ടുള്ളു. അതെങ്ങിനെ..? ഒരിക്കല്‍ ഇങ്ങിനെ വന്ന ഒരു പാമ്പിനെ അമ്മാവന് അടിക്കാന്‍ നോക്കിയപ്പോള്‍ വടിയുടെ നേരെ തല ഉയര്‍ത്തി,അത് കറങ്ങി. പത്തി വിടര്ത്തിയില്ല. പിന്നെ പൊയ്ക്കോളൂ എന്ന് പറഞ്ഞപ്പോള്‍ വളരെ പതുക്കെ സര്‍പ്പക്കാവിലേക്ക് തന്നെ പോയി.
മൈനയ്ക്ക് ഇതെപ്പറ്റി പറയാന്‍ കഴിയുമോ...?
| Permalink
reply Permalink
Sivaram Karayil
Sivaram Karayil (not verified) - 04/10/2011 - 12:54pm
സ്ഥൂല ബുദ്ധികള്‍ക്ക് ഗ്രഹിക്കാന്‍ പറ്റുന്ന ഒന്നല്ല ഹൈന്ദവ തത്വ ശാസ്ത്രവും അതിലെ താന്ത്രിക / വൈദിക ഉപാസന രീതികളും
മുന്നേ പോവുന്ന പെണ്ണിന്റെ കൊഴുപ്പില്‍ പൊട്ടി ഒലിക്കുന്ന ശുക്ല സംഭരണികളും സുന്ദരിക്കുട്ടി ആയി പറമ്പില്‍ മേയുന്ന പശുവിന്റെ മെയ്യില്‍ ബിരിയാണിയും സ്വപ്നം കാണുന്ന മ്ലേച്ചനു ഇതെല്ലാം ദുര്ഗ്രഹ്യം തന്നെ....
താഴെ ചവിട്ടുമ്പോള്‍ ആദി മാതാവിന്റെ ഭൂമി ഭാവത്തിനു ഉണ്ടാകുന്ന വേദനയെ പോലും ചിന്തിച്ച ഋഷി വര്യന്മാരുടെ പിന്മുറക്കാര് ആണ് ഭാരതീയര്‍.. കണ്മുന്നില് കണ്ട അപ്പക്കഷണത്തിന് വേണ്ടി മറുകണ്ടം ചാടിയ മ്ലേച്ചന്മാരുടെ മൂലവും ഹൈന്ദവത തന്നെ....
കുണ്ടലിനി എന്ന് കേള്‍ക്കുമ്പോള്‍ കോഴിക്കോട്ടെ കുണ്ടന്മാരെ പറ്റി ഓര്‍ക്കുന്ന യെവന്മാരോട് / യെവലുമാരോട് വേദം ഒതിയിട്ടെന്തു കാര്യം!!!
വിട്ടു കളയുക!! ഇവളുമാര്‍ക്ക് പറമ്പില്‍ ഇഴയുന്ന ചേരപ്പാമ്പ് ആയി ഇരുന്നോട്ടെ പുണ്യ പുരാതനം ആയ നാഗ / സര്‍പ്പ പ്രതിഷ്ഠകള്‍
| Permalink
reply Permalink
ജിജൊ ടോമി
ജിജൊ ടോമി (not verified) - 05/10/2011 - 9:00am
സര്‍പ്പ ശാപം! പാമ്പിന്റെ പക!!! പാമ്പും കാവ് വാങ്ങി താമസിക്കാന്‍ ഒരു ചലഞ്ചും. ഈ മലയാള്,അംമ്മിനു സ്ഥൂലബുദ്ധിയല്ലാത്ത ഒരൊറ്റ വായനക്കാരന് പോലുമില്ലേ എന്റെ പാമ്പുമേയ്ക്കാട്ട് നാഗത്താനേ? :)))
| Permalink
reply Permalink
റോബി
റോബി (not verified) - 05/10/2011 - 9:46am
പാമ്പും തേനീച്ചയുമടക്കമുള്ള എല്ലാ ജീവികളും ഓക്സിജന്‍ ശ്വസിച്ച് കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തേക്ക് വിടുകയാണു ചെയ്യുന്നത്. ശരീരത്തിലെത്തുന്ന ഓക്സിജനു എന്തു സംഭവിക്കുന്നെന്നും ഓക്സിജന്റെ ആവശ്യമെന്തെന്നും ആലോചിച്ചാല്‍ ഈ അന്ധവിശ്വാസത്തിന്റെ പുറകേ പോകേണ്ട കാര്യം പദ്മേഷിനുണ്ടാകില്ല.
പാമ്പിനെ ആരാധിച്ചതും വിളക്കുവെച്ചതുമൊക്കെ നല്ല ആവാസവ്യവസ്ഥ ഉണ്ടാക്കാനല്ല, അവയോടുള്ള പേടികൊണ്ടാണ്. പേടിയുള്ളതിനെ ആരാധിക്കുക എന്നത് അറിവില്ലാത്ത മനുഷ്യന്റെ സ്വഭാവമാണ്.
എന്നാല്‍ മൂര്‍ഖന്റെ പക നൂറ്റാണ്ട് കഴിഞ്ഞാലും തീരില്ല , എന്നാല്‍ സ്നേഹിച്ചാലും ഇതേ അനുഭവം
മൂര്‍ഖന്റെ പരമാവധി ജീവിതകാലം 20 വര്‍ഷമാണ്.
അമ്മൂമ്മയൊക്കെ സര്‍പ്പത്തെ കണ്ടിട്ടുണ്ടത്രേ
എന്റെ അമ്മൂമ്മ മൂന്നു തലയുള്ള പാമ്പിനെ കണ്ടിട്ടുണ്ടത്രേ..! ഉവ്വ, അമ്മൂമ്മയായതുകൊണ്ട് ഞാനങ്ങു വിശ്വസിച്ചു.
ഇങ്ങിനെ വന്ന ഒരു പാമ്പിനെ അമ്മാവന് അടിക്കാന്‍ നോക്കിയപ്പോള്‍ വടിയുടെ നേരെ തല ഉയര്‍ത്തി,അത് കറങ്ങി. പത്തി വിടര്ത്തിയില്ല. പിന്നെ പൊയ്ക്കോളൂ എന്ന് പറഞ്ഞപ്പോള്‍ വളരെ പതുക്കെ സര്‍പ്പക്കാവിലേക്ക് തന്നെ പോയി.
പത്തിയില്ലാത്ത പാമ്പാണെങ്കില്‍ പത്തി വിടര്‍ത്തില്ല. പൊയ്ക്കൊള്ളു എന്നു പറയാതെ തന്നെ ഒരുമാതിരി പാമ്പൊക്കെ അടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെടും. അതു കാവാണെങ്കില്‍ അങ്ങോട്ട്.
| Permalink
reply Permalink
Anonymous
Anonymous (not verified) - 05/10/2011 - 4:29pm
ചിലര്‍ക്ക് പശുവിനെ കാണുമ്പോഴാ പൊട്ടി ഒലിക്കുന്നതെന്നു Sivaram Karayilന്റെ കമന്റു ("സുന്ദരിക്കുട്ടി ആയി പറമ്പില്‍ മേയുന്ന പശു") വായിച്ചപ്പോഴാണ് വ്യക്തമായത്. അത്തരക്കാര്‍ IPC Section 377 ഒന്ന് നോക്കിയേക്ക് കേട്ടോ...
| Permalink
reply Permalink
Sivaram Karayil
Sivaram Karayil (not verified) - 06/10/2011 - 12:46pm
സൃഷ്ടി വേറെ, സൃഷ്ടാവ് വേറെ, ഞാന്‍ വേറെ, എന്ന് ചിന്തിക്കുന്ന, ചിന്തിക്കാന്‍ പഠിപ്പിക്കുന്ന മ്ലേച്ചനു, ആടിന്റെ കാഷ്ടവും കൂര്‍ക്കയുടെ കിഴങ്ങും സമം!!
ലിംഗ ആരാധനയുടെ തത്വം മനസ്സില്‍ ആക്കാന്‍ തക്ക ശക്തി ഇല്ലാത്ത നാടീ വ്യൂഹം ചുമന്നു നടന്നവന് ലിംഗഛേദി ആയതില്‍ അത്ഭുതം ഇല്ല!! എന്നിട്ട് ചെയ്യുന്നതോ ലിംഗ ആരാധനയും!!
യാതൊരു തത്വവും അറിയാതെ സൂര്യ ദേവന് പ്രിയപ്പെട്ട ദിവസം കുളിക്കാതെ ഉറക്കച്ചടവ് മാറ്റാതെ "അര"മനകളില്‍ കയറി ഇറങ്ങുന്നവന് ഗ്രഹിക്കാന്‍ കഴിയുമോ പ്രപഞ്ച ഊര്‍ജ കേന്ദ്രത്തെ പറ്റിയുള്ള ഹൈന്ദവ ശാസ്ത്രീയ ദര്‍ശനം?
ഈ ഊര്‍ജ പ്രവാഹത്തിന്റെ മാനുഷികമായ ഊര്ധ്വ അധോ ഗതികളെപ്പറ്റി ഒക്കെ സംസാരിക്കാന്‍ തക്ക നിലവാരം ഇല്ലാത്തവന്/ഇല്ലാതവള്‍ക്ക് നാഗ / സര്‍പ ആരാധനയെ പറ്റി പറയാന്‍ എന്ത് ജ്ഞാനം ?
പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് എന്ന് പറയുന്ന ശ്രീനിവാസന് വിറ്റ് നു പോലും ഈ മ്ലേച്ച ബുദ്ധികളെക്കാള്‍ നിലവാരം ഉണ്ട്!!
ഒരു ചെറിയ ഇടവേള നോക്കി ഓരോ ഹൈന്ദവ രീതികളെ വിമര്‍ശിക്കാന്‍ നോക്കുന്ന ഗതികെട്ട കൂട്ടം. ബിരിയാണിയുടെ എല്ലില്‍ കുത്തല് മാറാന്‍ വേറെ വഴി നോക്കുക!!
| Permalink
reply Permalink
anu warrier
anu warrier (not verified) - 06/10/2011 - 1:51pm
താഴെ ചവിട്ടുമ്പോള്‍ ആദി മാതാവിന്റെ ഭൂമി ഭാവത്തിനു ഉണ്ടാകുന്ന വേദനയെ പോലും ചിന്തിച്ച ഋഷി വര്യന്മാരുടെ പിന്മുറക്കാര് ആണ് ഭാരതീയര്‍.. കണ്മുന്നില് കണ്ട അപ്പക്കഷണത്തിന് വേണ്ടി മറുകണ്ടം ചാടിയ മ്ലേച്ചന്മാരുടെ മൂലവും ഹൈന്ദവത തന്നെ.
അതെയതെ... ഇതേ ഋഷി വര്യന്മാര് തന്നെയാണ് വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയോഴിക്കാന്‍ ഉപദേശിക്കുന്നതും.... സുന്ദരമായ ഒരു സര്‍പ്പക്കാവ് നശിപ്പിച്ച് പ്രതിഷ്ഠ മാത്രമായപ്പോള്‍ അത് തല്ലിപ്പൊളിക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഞാന്‍... വര്‍ഷം പത്തു കഴിഞ്ഞിട്ടും ആരും എന്നെ തിരഞ്ഞു വരാഞ്ഞത് പക മറന്നത് കൊണ്ടാവും... സഹജീവി സ്നേഹവും ഭയവുമോക്കെയാവാം.. പക്ഷെ ശാസ്ത്രം പറയുമ്പോ അസഭ്യം പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്നവരോട് എന്ത് പറയാന്‍?
|
Subscribe to:
Posts (Atom)